സ്വന്തം ലേഖകൻ

ബ്രിട്ടൻ : കൊറോണ വൈറസ് എല്ലാ പ്രായത്തിലുള്ളവരെയും, എല്ലാ ആരോഗ്യ സ്ഥിതിയിലുള്ളവരെയും ഒരുപോലെ ബാധിക്കില്ല എന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. സാധാരണ വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ കാണിച്ചു ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറാണ് പതിവ്. എന്നാൽ ചിലർക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കേണ്ടത് അവശ്യമാണ്.ചിലരിൽ ഈ വൈറസ് അതീവ ഗുരുതര സ്ഥിതിഗതികൾ ഉളവാക്കുന്നു. ഇതിൽ 70 വയസ്സിനു മേലെ പ്രായമുള്ളവരും, ഹൃദ്രോഗം പോലെയുള്ള രോഗബാധിതരും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇത്തരത്തിലുള്ള ഏകദേശം 1.5 ബില്ല്യൻ ആളുകൾ ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇവർക്ക് കൊറോണ വൈറസ് ബാധിക്കുകയാണെങ്കിൽ, ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവരാണ്.


ക്യാൻസർ ബാധിതരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. അതിനാൽ ഇത്തരത്തിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു. 60 വയസ്സിന് മേലെ പ്രായമുള്ള പുരുഷന്മാരാണ് ഇതുവരെയുള്ള രോഗബാധിതരിൽ ഏറെയും. ഇംഗ്ലണ്ടിലും, വെയിൽസിലും 27 മാർച്ച് വരെ രേഖപ്പെടുത്തപ്പെട്ട കണക്ക് പ്രകാരം, ഏഴ് ശതമാനം പേരും 45 മുതൽ 65 വയസ്സിനു ഇടയിലുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. സ്ത്രീകളെക്കാൾ കൂടുതൽ മരണനിരക്ക് പുരുഷൻമാരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നതും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്നാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി വിഭാഗത്തിലെ തലവൻ പ്രൊഫസർ ഫിലിപ്പ് ഗോൾഡറിന്റെ അഭിപ്രായത്തിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഇമ്മ്യൂണിറ്റി സിസ്റ്റത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കൊണ്ടാകാം, മരണ നിരക്കിലുള്ള ഈ വ്യത്യാസം എന്ന് വ്യക്തമാക്കുന്നു. ആളുകൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും, ശ്വാസതടസ്സം ഉള്ളവർ ഉടൻതന്നെ ആശുപത്രികളിൽ എത്തണമെന്നും ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.