സ്വന്തം ലേഖകൻ

തുടർച്ചയായ നാലാം തവണയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ചർച്ച നടത്തുന്ന കമ്മിറ്റിയിൽ ഹാജരാകാതെ നിസ്സംഗമായ മറുപടി കത്ത് നൽകുന്നത്. ഈ ജനുവരി മുതൽ മറ്റ് മന്ത്രിമാർക്കൊപ്പം ഉള്ള ചർച്ച നിരസിക്കുകയും അതിനുപകരം സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തുകയുമാണ് ഉണ്ടായത്. എന്നാൽ ഹോം അഫയേഴ്സ് കമ്മിറ്റി ചെയർ ഇങ്ങനെ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് വിമർശനം.

അവസാനമായി വന്നിരിക്കുന്ന ക്ഷണക്കത്തിനു, ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് എന്ന മറുപടിയാണ് നൽകിയത്. ലേബർ പാർട്ടിയുടെ യുവേറ്റ് കൂപ്പർ മുൻപ് മൂന്നു തവണ കത്തയച്ചിരുന്നു. എന്നാൽ ഏപ്രിൽ 15ന് നടക്കുന്ന കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിന് ഈ മാസം അവസാനത്തോടെ താൻ ഹാജരായി കൊള്ളാം എന്ന മറുപടിയാണ് നാലു ദിവസത്തിനു ശേഷം അയച്ചത്. ഇനിയും വൈകുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് കൂപ്പർ പറയുന്നത്. നമുക്കിടയിലെ കത്തുകളിൽ എല്ലായ്പ്പോഴും നിഷേധിക്കേണ്ടി വരുന്നതിന് എനിക്ക് ദുഃഖമുണ്ട് എന്ന ആമുഖത്തോടെയാണ് ഹോം സെക്രട്ടറി അവസാനത്തെ ചർച്ചയ്ക്കും വിസമ്മതം രേഖപ്പെടുത്തിയത്.

ബോറിസ് ജോൺസൺ ജൂലൈ 2019 നാണ് മിസ് പട്ടേലിനെ ഹോം സെക്രട്ടറിയായി നിയമിച്ചത്, എന്നാൽ അതിനുശേഷം ഒക്ടോബറിൽ ഉള്ള കമ്മിറ്റിയിൽ മാത്രമേ അവർ പങ്കെടുത്തിട്ടുള്ളൂ.
ദേശീയ ദുരന്തത്തെ നേരിടാൻ ആവശ്യമായ കരുതലുകൾ എടുക്കുന്നതിൽ ഹോം ഓഫീസിനെ അഹോരാത്രം മുന്നിൽനിന്ന് നയിക്കുന്നത് പട്ടേൽ ആണെന്നും എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു ദിവസം, ഉടൻതന്നെ കമ്മറ്റി ഉണ്ടാകുമെന്നും ഹോം ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.