ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ ഒൻപതരയോടെയാണ് ചന്ദ്രയാൻ 2 പേടകം ചരിത്രനേട്ടം കുറിക്കുക . വിക്ഷേപണത്തിന് 29 ദിവസങ്ങൾ പിന്നിട്ടശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 എത്തുക. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ ഏറ്റവും അടുത്ത ദൂരവും 18,078 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ പേടകം പ്രവേശിക്കുക . 5 ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും . സെപ്റ്റംബർ 2 ന് ലാൻഡറും ഓർബിറ്ററും വേർപെടും . സെപ്റ്റംബർ 7 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് കണക്ക് കൂട്ടൽ.

ദൗത്യത്തിലെ ഏറ്റവും സങ്കീർണതയേറിയ ഭാഗമാണ് ഇന്നു നടക്കുക. കാരണം പ്രതീക്ഷിക്കുന്നതിനേക്കാൾ ഗതിവേഗത്തിൽ ഉപഗ്രഹം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കു കടന്നാൽ ഉപഗ്രഹം തെറിച്ചുയർന്നു ബഹിരാകാശത്തു നഷ്ടപ്പെടും. ഗതിവേഗം മെല്ലെയായാൽ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപഗ്രഹത്തെ വലിച്ചെടുക്കും. ഇങ്ങനെ സംഭവിച്ചാൽ ചന്ദ്രയാൻ രണ്ട് ഉപരിതലത്തിന് ഇടിച്ചുതകരാനും സാധ്യതയുണ്ട്.

വിക്ഷേപണത്തിന് 29 ദിവസങ്ങൾക്കു ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ചന്ദ്രനിൽനിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ-2 പ്രവേശിക്കുക. ഇതിനുശേഷം അഞ്ചു തവണകളിലായി ഭ്രമണപഥം കുറച്ച് ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് ഭ്രമണപഥം മാറ്റുക. സെപ്റ്റംബർ ഒന്നിന് ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തും.

സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിനായിരിക്കും സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.  ജൂലൈ 22നായിരുന്നു ചന്ദ്രയാൻ-2 പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നു.