40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ പണം അടക്കേണ്ടി വരും. 40 വയസ്സിന് മുകളില്‍ പ്രായമുള്ള മില്ല്യണ്‍ കണക്കിന് ജോലിയെടുക്കുന്നവര്‍ പുതിയ പദ്ധതിയായ ഡിമന്‍ഷ്യ ടാക്‌സ് അടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഡിമന്‍ഷ്യ ടാക്‌സ് പദ്ധതി കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ ടോറികള്‍ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇക്കാരണം കൊണ്ടുതന്നെ തേരെസ മേയ് ജന പിന്തുണ കുറഞ്ഞതായി നിരീക്ഷകര്‍ പറയുന്നു. പദ്ധതി പ്രഖ്യാപനത്തിന് ശേഷം വന്ന എതിര്‍പ്പുകള്‍ പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ തന്നെ സോഷ്യല്‍ കെയറിനായി പരാമവധി പണമടക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിക്കുകയാണ് പുതിയ പദ്ധതിയെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും തെരെസ മേയ് പറഞ്ഞു. പുതിയ ഡിമന്‍ഷ്യ ടാകസ് ഡാമിയന്‍ ഗ്രീന്‍ ആവശ്കരിച്ച് പദ്ധതിയുടെ ഭാഗമായിട്ടാണ്.

കാബിനറ്റ് തീരുമാനത്തിന് മുന്‍പ് തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് നടന്ന സോഷ്യല്‍ കെയര്‍ റിവ്യൂയില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ ദേശീയ ഇന്‍ഷൂറന്‍സ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം വെച്ചിരുന്നു. സര്‍ക്കാരിലേക്ക് അടക്കപ്പെടുന്ന തുക വര്‍ഷം 20 ബില്ല്യണ്‍ പൗണ്ട് വരെ ഉയര്‍ത്താന്‍ കഴിയുമെന്നും സമാന ലെവി സമ്പ്രദായം ജര്‍മ്മനി, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ടെന്നും മുന്‍ ഫസ്റ്റ് സെക്രട്ടറി അവകാശപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടങ്ങളില്‍ പ്ലാന്‍ അനുസരിച്ച് 27,600 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 364 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരും. 52,000 പൗണ്ട് ശരാശരി ശമ്പളം കൈപ്പറ്റുന്ന തൊഴിലാളി വര്‍ഷം 884 പൗണ്ട് ലെവി കൂടുതലായി നല്‍കേണ്ടി വരുമെന്നും ഡാമിയന്‍ ഗ്രീന്‍ പറയുന്നു. മിസ്റ്റര്‍ ഗ്രീന്‍ ഫസ്റ്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്.

ജെറമി ഹണ്ട് സോഷ്യല്‍ കെയര്‍ റിവ്യൂ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി തന്റെതായി പുതിയ പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഈ വര്‍ഷം വകുപ്പില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡിമന്‍ഷ്യ ടാക്‌സ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് തിരികെ നല്‍കുന്ന പണമാണെന്നും പദ്ധതി ചുരുങ്ങിയ സമയത്തേക്ക് ജനങ്ങളുടെ പണം സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മിസ്റ്റര്‍ ഗ്രീന്‍ പറയുന്നു. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ 100 വയസ്സുവരെ ജീവിക്കാന്‍ പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് അതിനായുള്ള കരുതല്‍ ആവശ്യമാണെന്നും ടോറി എംപി ആഷ്‌ഫോര്‍ഡ് സണ്‍ഡേയോട് പറഞ്ഞു. അടുത്ത തലമുറ നിശ്ചിത തുകയുടെ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ്. അതിനോടപ്പം രണ്ട് ശതമാനം കൂടുതല്‍ നിര്‍ബന്ധിത നാഷണല്‍ ഇന്‍ഷുറന്‍സ് ലെവിയിലേക്ക് നല്‍കാന്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കഴിയേണ്ടതുണ്ട്. സമാന രീതി ജപ്പാനില്‍ നിലനില്‍ക്കുന്നുണ്ട്. ലെവി അടക്കുന്നതിനോടപ്പം വരും വര്‍ഷങ്ങളിലുള്ള നിങ്ങളുടെ സാമൂഹിക പരിപാലനമാണ് സ്വയം ഉറപ്പു വരുത്തുന്നതെന്നും എംപി പറഞ്ഞു.