കൊച്ചി: കേരളം ഞെട്ടി വിറയ്ക്കുന്ന സത്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.   തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നാലെ സാത്താന്‍ സേവയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാത്താന്‍ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങള്‍ നന്തന്‍കോട് കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കൊച്ചി സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.

2015 ഡിസംബറില്‍ എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും സാത്താന്‍ സേവകരുടെ അടയാളങ്ങള്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് സാത്താന്‍ സേവകരുമായി ബന്ധമുണ്ടെന്ന് മനസിലായി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത നോട്ട് ബുക്കില്‍ സാത്താന്‍ സേവയുടെ വിവരങ്ങളും അടങ്ങിയിരുന്നു. സംഘവുമായി പിരിഞ്ഞ പെണ്‍കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തില്‍ പോലീസ് ഒടുവില്‍ എത്തിചേര്‍ന്നു. എന്നാല്‍ പിന്നീട് അന്വേഷണം എങ്ങുമെത്തിയുമില്ല.

എറണാകുളത്ത് കമിതാക്കളെ വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇടിച്ചു കിടന്ന ബൈക്കില്‍ സാത്താന്‍ സേവകരുടെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണവും എങ്ങുമെത്തിയില്ല. വിശുദ്ധ കുര്‍ബാനയെ അശുദ്ധമായി പ്രഖ്യാപിക്കലാണ് സാത്താന്‍ സേവ നടത്തുന്നവര്‍ മുഖ്യമായും ചെയ്യുന്നത്. സഭയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി വേണം വിശ്വാസികള്‍ അകത്ത് പ്രവേശിക്കാന്‍. ഇണയുമായി വേണം ഇവിടെ പ്രവേശിക്കാന്‍.

മുന്‍ഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായമാണ് വൈദികന്‍ ധരിക്കുന്നത്. വിശ്വാസികളും നഗ്‌നരാകണം. കുര്‍ബാന ആരംഭിച്ചാല്‍ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ രക്തം ബൈബിളില്‍ പുരട്ടും. ശേഷം ഓസ്തിയും വീഞ്ഞും വാഴ്ത്തും. ഇതിനായി കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വൈദികന്റെ മുന്നില്‍ നഗ്‌നയായി കിടക്കും. പെണ്‍കുട്ടിയുടെ കാലുകളുടെ ഇടയില്‍ വീഞ്ഞിന്റെ പാത്രവും നെഞ്ചിന്റെ ഭാഗത്ത് ഓസ്തിയും വെയ്ക്കും. കുര്‍ബാനയ്ക്ക് ശേഷം ഇണകളെ വെച്ച് മാറലും പരസ്യമായി ലൈംഗിക ബന്ധവും നടക്കും.

സമൂഹത്തിലെ ഉന്നതന്മാരാണ് സാത്താന്‍ സഭയിലെ അംഗങ്ങളില്‍ ഏറെയും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി മാന്യരായ പലരുമാണ് ഇതില്‍ അംഗങ്ങളെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദേശത്ത് മെഡിസിന് പഠിക്കാന്‍ പോകുന്നവരാണത്രെ ഇക്കൂട്ടത്തില്‍ ഏറെയും. കേരളം എത്ര വലിയ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് ആണ് നീങ്ങുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കാര്യങ്ങള്‍ ഇത്രയധികം ഗുരുതരമായി തുടരുംമ്പോഴും യാതൊരുവിധ മാറ്റങ്ങളും ഇല്ലാതെ, അഴിമതിയുള്‍പ്പെടെ എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍ അരങ്ങ് തകര്‍ക്കുന്നു. നൂറു ശതമാനം വിദ്യാസമ്പന്നരായ കേരളത്തിലെ രാഷ്ട്രിയ പ്രബുദ്ധ ജനത ഈ ഗുരുതരമായ സാഹചര്യങ്ങളിലും തങ്ങളുടെ സ്വന്തത്തില്‍ ആര്‍ക്കും അല്ലല്ലോ ഇതൊക്കെ സംഭവിക്കുന്നത് എന്ന് ചിന്തിച്ച് പതിവ് രാഷ്ട്രീയ ന്യായീകരണം തുടരുന്നതാണ് കേരളം ഇത്രധികം അപകടമായ സാഹചര്യങ്ങളിലെയ്ക്ക് നീങ്ങുന്നതിന്റെ പ്രധാന കാരണം.

Read more..“ഞങ്ങൾ കെട്ടിപ്പിടിക്കും, ഉമ്മ വെയ്ക്കും, അത് ഞങ്ങടെയിഷ്ടം”; തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ സ്ത്രീകളും പെണ്‍കുട്ടികളും സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വീഡിയോ വൈറലാകുന്നു