ഇനി മുതല്‍ ബീച്ചുകളിലും വായിക്കുന്നതിനായുള്ള സൌകര്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘ലെറ്റ്‌സ് റീഡ് ഓണ്‍ ബീച്ച്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ദുബായ് ടമുനിസിപ്പാലിറ്റി തുടക്കം കുറിച്ചത്. ബീച്ചില്‍ പോവുന്നവര്‍ക്ക് ഇനി ബീച്ചുകളില്‍ ബുക്കുകള്‍ തിരഞ്ഞെടുത്ത് വെയിലു കാഞ്ഞു കൊണ്ട് പുസ്തകം വായിക്കാനും റിലാക്‌സ് ചെയ്യാനും സാധ്യമാവും.
ലൈബ്രറികള്‍ രാവും പകലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതോടൊപ്പം ദുബായ് ബീച്ചിനെ ഒരു എഡ്യുക്കെഷണല്‍ ഹബ് ആക്കുകയും ചെയ്യുന്നു.

ദുബായ് ബീച്ചില്‍ മുഴുവന്‍ വ്യാപിച് കിടക്കുന്ന ലൈബ്രറി ബീച്ചില്‍ വരുന്നവര്‍ക്കും സമീപവാസികല്‍ക്കും എല്ലാം ഉപയോഗിക്കാവുന്നതാണ്.