പോളണ്ട്, ഹംഗറി, ചെക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളാണ് 2050 സീറോ കാർബൺ ഗോളിനെതിരെ മധ്യ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യങ്ങൾ .

2050 ആകുമ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ അളവ് നെറ്റ് സീറോയിൽ എത്തിക്കുക എന്ന യൂറോപ്യൻ യൂണിയന്റെ ആഹ്വാനമാണ് മൂന്നു രാജ്യങ്ങളും എതിർത്തത്.
ബ്രസൽസിൽ നടന്ന യൂറോപ്പ്യൻ നേതാക്കന്മാരുടെ സമ്മേളനത്തിൽ വർദ്ധിച്ചുവരുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അത് ഉയർത്തുന്ന പ്രതിസന്ധികൾ ആയ വരൾച്ച, പ്രളയം, വർദ്ദിച്ചുവരുന്ന ചൂട്, ദാരിദ്ര്യം, വനവിഭവങ്ങളുടെ യും വന്യജീവികളുടെയും വംശനാശം തുടങ്ങിയവയെ കുറിച്ചുമാണ് ചർച്ച നടത്തിയത്. ഗ്രീൻ ആക്ടിവിസ്റ്റുകൾ മുൻപുതന്നെ സുതാര്യമല്ല എന്ന് കണ്ടെത്തിയ “ക്ലൈമറ്റ് ന്യൂട്രൽ ഇ. യു, ബൈ 2050” എന്ന കരാറിൽ ഒപ്പുവെക്കാൻ പോളണ്ടും ചെക്ക് റിപ്പബ്ലികും വിസമ്മതിച്ചിരിക്കുകയാണ്. എന്നാൽ നേരത്തെ ഒത്തുതീർപ്പിന് തയ്യാറായിരുന്ന ഹങ്കേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പിന്നീട് അയൽ രാജ്യങ്ങളോട് ഒപ്പം ചേർന്ന് വിസമ്മതം രേഖപ്പെടുത്തി.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥ സമ്മിറ്റിനു ബഹുദൂരം മുന്നിലാണ് തങ്ങളുടെ നീക്കമെന്നാണ് സഹകരിച്ച് നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ വിശ്വാസം. 2050 ന് ഉള്ളിൽ അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും കാലാവസ്ഥയുടെ സന്തുലിതാവസ്ഥയിൽ എത്തുമെന്നും അവർ അവകാശപ്പെടുന്നു.

ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ പറയുന്നത് ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്കും സഹ നേതാക്കൾക്കും 2050 സീറോ കാർബൺ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്നാണ്. നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിനുവേണ്ടി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അഭിപ്രായപ്പെട്ടു.

എന്നാൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബി ചോദിക്കുന്നത് 2050ൽ എന്ത് സംഭവിക്കും എന്ന് നമ്മൾ 31 വർഷത്തിനു മുൻപ് തന്നെ തീരുമാനമെടുക്കുന്നത് എന്തിനാണെന്നാണ്. ചൈനയിലെ കാർബൺ ക്രമാതീതമായി വർദ്ധിക്കുന്നു എന്നാൽ അത് 2030 ശേഷം തന്നെ കുറയ്ക്കാനുള്ള നീക്കത്തിലാണ് അവർ.

ഭൂരിപക്ഷം നേതാക്കളും 2050 ലേക്ക് സീറോ കാർബണിൽ എത്താമെന്ന് ശുഭപ്രതീക്ഷയിലാണ്.