ജൂൺ 12 ന് നടക്കേണ്ടിയിരുന്ന മാത്‌സ് എ ലെവൽ പരീക്ഷയുടെ രണ്ട് ചോദ്യങ്ങൾ തലേ ദിവസം ചോർന്നതായി പരീക്ഷാബോർഡ് പറഞ്ഞു. “ഇന്നത്തെ ചോദ്യപേപ്പറിലേത് “എന്ന് അവകാശപ്പെട്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചോദ്യങ്ങളെ കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട വിവാദപരമായ ട്വീറ്റിൽ ചില ചോദ്യങ്ങൾ കാണാവുന്ന രീതിയിലും ബാക്കിയുള്ളവ കറുപ്പിച്ച നിലയിലുമായിരുന്നു.

നിങ്ങൾക്ക് നാളെ നടക്കാനിരിക്കുന്ന ലെവൽ ഗണിത സ്റ്റാറ്റസ് മെക്കാനിക്സ് 3 ചോദ്യപേപ്പർ വേണമെങ്കിൽ “എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. പോസ്റ്റിട്ട അക്കൗണ്ട് ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു എങ്കിലും മുഴുവൻ ചോദ്യപേപ്പറിന് ആയി 70 പൗണ്ട് നൽകാൻ തയ്യാറുള്ളവർ ബന്ധപ്പെടുക എന്നും പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു. അനധികൃതമായി ഒരു വ്യക്തി ചോർത്തിയ ചോദ്യപേപ്പർനെ കുറിച്ച് ഉത്തമബോധ്യം ഉണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സാം ബോർഡിനെ പ്രതിനിധികരിച്ചു പിയേഴ്സൺ വാർത്താകുറിപ്പിൽ പറഞ്ഞു . ചോദ്യപേപ്പർ ചോർച്ച ആരെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കരുതെന്നും അതിനാൽ ചോദ്യപേപ്പർ പിൻവലിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 5 നും 12 നും നടക്കാനിരുന്ന പരീക്ഷകൾക്കെതിരെ പ്രതിഷേധിച്ചു രണ്ട് പരാതികൾ ഫയൽ ചെയ്തു കഴിഞ്ഞു. എന്നാൽ രണ്ടാമത് നടത്തിയ പരീക്ഷ കടുപ്പമേറിയതായിരുന്നു എന്നും പാഠപുസ്തകങ്ങളിലോ അനുബന്ധ പഠനസഹായികളിലോ കണ്ടിട്ടില്ലാത്ത ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. രണ്ടുവർഷംകൊണ്ട് തങ്ങൾ കഷ്ടപ്പെട്ട് പഠിച്ചതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതായിരിക്കുകയാണ് എന്നും, ഉപരിപഠനത്തിന് ചേരാം എന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു.

ചോദ്യത്തിന് ഉത്തരം എഴുതിയത് അനുസരിച്ചു മാത്രമേ മാർക്ക് ലഭിക്കുക ഉള്ളു എന്നതിനാൽ ഇത്രയും കടുപ്പമേറിയ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം എഴുതാൻ സാധിക്കാത്തതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാണ്. മിക്ക വിദ്യാർത്ഥികളും തങ്ങളുടെ ഫൈനൽ റിസൾട്ടിനെക്കുറിച്ചു ആശങ്കാകുലരാണ് എന്ന് അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.