36 വയസ്സുള്ള ജിയാൻ ബോഷെട്ടി 170 മൈൽ ദൂരം  ബോർൺ‌മൗത്ത് മുതൽ ബർമിംഗ്ഹാം വരെ   എത്തിയത് കബളിപ്പിക്കപ്പെടാൻ. ഓൺലൈനായി പരിചയപ്പെട്ട ഒരു വ്യക്തിയുടെ കയ്യിൽ നിന്നാണ് അദ്ദേഹം കാർ വാങ്ങിയത്. എന്നാൽ അയാൾ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു. അവർ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടിക്കുകയും മർദ്ദിച്ചവശനാക്കുകയും,വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

അറിയാത്ത നഗരത്തിൽ വെച്ചു മുഴുവൻ സാധനങ്ങളും കവർച്ച ചെയ്യപ്പെടുകയും, മർദിക്കപ്പെടുകയും വീട്ടിൽ പോകാൻ വഴിയില്ലാതെ വിഷമിക്കുകയും ചെയ്ത ബൗർഗെറ്റി മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ ഓൺലൈൻ ആയി തന്റെ ദുരനുഭവം പങ്കു വച്ചു. ഫേസ്ബുക്കിൽ കൂടി നടക്കുന്ന കച്ചവടങ്ങളെയും, പരിചയപ്പെടുന്ന വ്യക്തികളെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് അദ്ദേഹം കുറിക്കുന്നു.

നല്ല തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ വ്യക്തി,അദ്ദേഹത്തെ ആളൊഴിഞ്ഞ ഒരു ചൈനീസ് കോർണറിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ സംഘത്തിലെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. അവിടെവെച്ചാണ് അദ്ദേഹത്തെ മർദിച്ചതും, സാധനം വാങ്ങാൻകൊണ്ടു വന്ന പണം അടങ്ങിയ ബാഗ് തട്ടിയെടുത്തതും. രാത്രി 11.30 ഓടെയാണ് സംഭവം നടന്നത് . പോലീസിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.