തിരുവനന്തപുരം: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മുന്നു വഴികള്‍ എന്ന തലക്കെട്ടില്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വൈദികന്‍ രംഗത്ത്. ടോണി ചീരാംകുഴിയില്‍ എന്ന വൈദികനാണ് ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വൈദികന്മാരെ വന്ധ്യംകരിക്കണം എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയുമയാണ് ടോണി ചീരംകുഴിയില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ. ജിജില്‍ എഴുതിയ പോസ്റ്റ്‌ റീ പോസ്റ്റ് ചെ്യ്യുകയാണ് ഫാ. ടോണി ചെയ്തതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മിസ്റ്റര്‍ ജോയ് മാത്യു വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്ന് അങ്ങ് അഭിപ്രായപ്പെട്ടതായി കേട്ടു, മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വൈദിക സമൂഹത്തിനും, വിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മാനന്തവാടി രൂപതയിലെ വേദനിക്കുന്ന എല്ലാ വൈദികരോടും ഐക്യവും പിന്തുണയും അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.
ഫാദർ ടോണി ചീരംകുഴിയില്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ് 

മി.ജോയ്‌ മാത്യു… വൈദികരെ മുഴുവൻ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു…ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതിൽക്കൂടുതൽ വേദനയുണ്ടു വൈദിക ഗണത്തിനു..

മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.
. എണ്ണിപ്പറഞ്ഞാൽ ഒരു 20 പേരുകൾ..
അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളിൽ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തിൽ.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..
എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികൻ ചെയ്ത തെമ്മാടിതരത്തിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാൻ കഴിയില്ല..
നിങ്ങൾ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്നങ്ങളിൽ അമർഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ..
അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..
തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കിൽ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവർത്തകർക്കിടയിലാണു.. സമകാലിക സംഭവങ്ങൾ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..
ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം മി..
വൈദികരെ വന്ധ്യംകരിച്ചാൽ പ്രശ്നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആർത്തി..അത്രയ്ക്കു പ്രമുഖർ അല്ലെ…
മി.ജോയ്‌ മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ..

വികാരി എന്ന വാക്കിൽ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികൾക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയിൽ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങൾ.. പട്ടിണിയുള്ള മനുഷ്യർക്കിടയിൽ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും..
അവർക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാൻ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെൺ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടൻ ശ്രീനിവാസനാ…
അപ്പോൾ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു… എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖൻ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു… റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖൻ എവിടെ.?.. ജോയി മാത്യു സാർ.?

ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ്‌ അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നിൽക്കാൻ കഴിയില്ല.. പക്ഷെ അതിൽ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീർക്കരുതു… അങ്ങനെയെങ്കിൽ ഒരു വർഷം പതിനായിരത്തിനു മുകളിൽ പീഡനങ്ങൾ നടക്കുന്ന ഇന്ത്യയിൽ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാൽ.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാർ.
വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
ഇല്ലേൽ അവർ പുറത്തു പോവൂലെ..