തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാ.സേവ്യർ തേലക്കാട്ട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറന്പൻ ജോണിയെ (56) സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇന്ന് പുലർച്ചെ ആറിനാണ് സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, സെബാസ്റ്റ്യൻ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘം മലയാറ്റൂർ അടിവാരത്ത് പ്രതിയെ പോലീസ് വാഹനത്തിൽ എത്തിച്ചത്.

റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയെടുത്ത അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചുകൊടുത്തു. തുടർന്ന് ഓടിച്ചുകൊണ്ടുവന്ന ഇരുചക്ര വാഹനം നിർത്തിയ സ്ഥലവും പോയ വഴികളും പ്രതി കാണിച്ചു.

അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സംഭവവുമെല്ലാം പ്രതി വിശദീകരിച്ച് ശേഷമാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്.

റിമാൻഡിലായിരുന്ന പ്രതിയെ രണ്ട് ദിവസത്തേക്കാണ് കാലടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ബുധനാഴ്ച കാലടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. വലിയ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു.

മാർച്ച് ഒന്നിനാണ് റെക്ടറായ ഫാ.സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിലെ ആറാം സ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചത്. രണ്ടാം തീയതി ഉച്ചയോടെ മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചിക്കുഴിയിലുള്ള തോട്ടത്തിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജോണിയെ അറസ്റ്റ് ചെയ്തത്.