മലയാളത്തിലെ പ്രമുഖ സംവിധായകന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം ഷൂട്ടിംഗ് വേളയില്‍ മറ്റും പല ഹോട്ടലുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും ഉള്ള ഇവരുടെ വിഹാരം സിനിമാവൃത്തങ്ങളില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍താരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവില്‍ സംശയരോഗം മൂത്തു. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും അദ്ദേഹം പറഞ്ഞു വിട്ടു.

ഒടുവില്‍ ചെന്നെത്തിയത് ഗുണ്ടാ വിളയാട്ടത്തില്‍. കൊച്ചി സ്വദേശിയായ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാവൃത്തങ്ങള്‍ നടുക്കം ഉണ്ടാക്കിയ ഈ സംഭവം വരും ദിവസങ്ങളില്‍ വലിയ വാര്‍ത്തയായി മാറും.