ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇപ്പോഴും പുക ഉയരുന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പൂർത്തീകരിച്ചിട്ടില്ല. ഇനിയും ആളുകൾ കെട്ടിടത്തിന് അകത്ത് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം പരിക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടുത്തെ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Image result for fire-in-london-apartment-tower-12-dead-residents-demand-answers

കെട്ടിടത്തിന് തീപിടിച്ചത് എങ്ങിനെയാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.

ഇന്നലെ തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്‍​ബെഡ്ഷീറ്റുകള്‍ പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്​. ഫ്ലാറ്റി​നെ പൂർണമായും തീവിഴുങ്ങി​യെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിയുന്നു​ണ്ടെന്നും​ ദൃക്​സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.