ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായി ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ (അതിലുപരി   ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ, മാത്രമല്ല ഒരു മലയാളി എത്തുന്നത്. 1990 എഞ്ചിനീയറിംഗ് സ്റ്റുഡന്റ് വിസയിൽ ഇറ്റലിയിൽ എത്തിയ സിബി ആദ്യകാലങ്ങളിൽ ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു സ്വന്തം ജീവിതം ഇറ്റലിയിൽ പടുത്തുയർത്തുകയായിരുന്നു. അന്നും രാഷ്ട്രീയ സാമൂഹ്യ രംഗംങ്ങളിൽ പ്രവർത്തിച്ചു വന്ന സിബി ഇറ്റലിയുടെ ആദ്യകാല രെജിസ്റ്റഡ് സംഘടനയായ അലിക് ഇറ്റലിക്കു വേണ്ടി പ്രെസിഡന്റായി 4 വർഷക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയിൽ ഒരു മെമ്പർ ആവുകയും അവിടെ നിന്ന് പാർട്ടിയുടെ അനുസരണാർത്ഥം തൻറെ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുകയും, പാർട്ടിയുടെ ദേശീയ മെമ്പർ ആയി 7 വർഷക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. രണ്ട് വര്ഷം മുൻപ് ഇറ്റലി റോമിൽ ആദ്യമായി തുടങ്ങിയ ചാരിറ്റബിൾ സംഘടനയായ തപാമി പബ്ലിക് സർവീസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നു. ഇൻഡോ ഇറ്റാലിയൻ സ്ഥാപനത്തിൻറെ ഉടമയായ ശ്രീ സിബി ഏറ്റുമാനൂർ, കുമാരമംഗലം മാണി, മറിയക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമത്തെ മകനും, കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സക്കറിയാസ് കുതിരവേലിയുടെ ഭാര്യാ സഹോദരൻകൂടിയാണ്. ഭാര്യ സിനി മക്കൾ കെവിൻ, ലെയ