യമനില്‍ നിന്നു തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാല്‍ ജീവനോടെ ഉണ്ടെന്ന് യമൻ  ഉപപ്രധാനമന്ത്രി.  ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യമൻ ഉപപ്രധാനമത്രി ഇന്ത്യൻ വിശേഷകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ് ഈ വിവരം അറിയിച്ചത്. പല വിഡിയോകളും പുറത്തുവന്നിരുന്നു എങ്കിലും ഫാ: ഉഴുന്നാലിൽ ജീവനോടെ ഉണ്ടെന്ന് യമൻ സർക്കാർ പറയുന്നത് ഇത് ആദ്യമായിട്ടാണ്.

അച്ചന്റെ വിമോചനത്തിനായി ഉള്ള എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ യമൻ ഉപപ്രധാനമന്ത്രിയെ അറിയിച്ചു.  2016 മാര്‍ച്ച് നാലിനായിരുന്നു തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.