വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്ത പുറത്ത് വരുന്നത്.. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്ബ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയില്‍ നോമ്ബിന്റെ ഭാഗമായി മറ്റ് വൈദികര്‍ക്കൊപ്പം നിശ്ചയിച്ചിരുന്ന കുര്‍ബാനയാണ് മാര്‍പാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച്‌ നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു.

ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം മാര്‍പാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. സാന്റ മാര്‍ത്തയിലെ വസതിയില്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവിടുന്നത്. മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച്‌ വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.