തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഫ്രഞ്ച് വിനോദ സഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കിൽ‌കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ തിരുമുഖനെ (29) പോലീസ് അറസ്റ്റ് ചെയ്തു. എം. പീയർ ബോതിർ (50) ആണ് കൊല്ലപ്പെട്ട‌ത്. തിരുമുഖനും പീയറും സ്വവർഗാനൂരാഗികളായിരുന്നു.  മഹാബലിപുരം സന്ദർശിക്കാനെത്തിയപ്പോഴാണ് തിരുമുഖനെ പീയർ പരിചയപ്പെടുന്നത്. കഴിഞ്ഞ അഞ്ചാം തീയതി തിരുമഖന്‍റെ ക്ഷണപ്രകാരം അവികോട്ടയിൽ പീയർ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മദ്യം കഴിക്കുന്നതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.   തിരുമുഖന്‍റെ ആക്രമണത്തിൽ പീയർ കൊല്ലപ്പെട്ടു. പിന്നീട് പീയറിന്‍റെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പാതികരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളുകയായിരുന്നു.