ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബി ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളുടെ സ്വകാര്യതാ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹിലരി ക്ലിന്റണും മകൾ ചെൽസിയയും. ” കഴിഞ്ഞ മൂന്ന് വർഷമായി മാധ്യമങ്ങളിൽ മേഗൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ്. തന്റെ പ്രീയപ്പെട്ട അച്ഛന് മേഗൻഅയച്ച കത്ത് പോലും മാധ്യമങ്ങൾ ചോർത്തുകയുണ്ടായത് ഹൃദയഭേദകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. ” ഹിലരി പറഞ്ഞു.

വംശീയമായി അപമാനിക്കുന്ന , ലൈംഗികതയുടെ മേമ്പൊടി ചേർത്ത വാർത്തകൾ ആണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് മാധ്യമങ്ങൾ മേഗൻ രാജകുമാരിക്ക് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭർത്താവ് ഹാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഹിലരിയും മകൾ ചെൽസിയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

” സ്വന്തം മകളെ എന്ന പോലെ മേഗനെ ചേർത്ത് പിടിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നിട്ട് അവളോട് പറയണം ഈ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി നേരിടണമെന്ന്. പ്രതീക്ഷ കൈവിടരുത് എന്ന് ” ഹിലരി കൂട്ടിച്ചേർത്തു.