ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ :- ഇലക്ഷനിൽ ലേബർ പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നത് എല്ലാം ചെയ്തു എന്ന് ജെർമി കോർബിൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷനിൽ ബ്രക്സിറ്റിനാണ് മുൻതൂക്കം ലഭിച്ചത്. പാർട്ടിക്ക് ഏറ്റ പരാജയത്തിൽ വിഷമമുണ്ടെന്നും, എന്നാൽ തന്റെ പാർട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങളിൽ താൻ ഉറച്ചു വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇലക്ഷനിലെ പരാജയത്തിനുശേഷം ലേബർ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയുടെ പരാജയത്തിന് കാരണം ജെർമി കോർബിന്റെ നേതൃത്വം ആണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

മുൻ ലേബർ എംപി ജോൺ മാൻ കോർബിനെതിരെ പരസ്യമായി പ്രതികരിച്ചു. കോർബിന്റെ ജനസമ്മതി ഇല്ലായ്മയാണ് പാർട്ടിക്കേറ്റ പരാജയത്തിന് മുഖ്യ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ലോർഡ് ബ്ലങ്കെറ്റ്, ഇലക്ഷനിലേറ്റ പരാജയത്തിന് പാർട്ടിനേതൃത്വം മാപ്പ് പറയണമെന്ന് അഭിപ്രായപ്പെട്ടു. ലേബർ പാർട്ടിയുടെ വോട്ട് വിഹിതം 33 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. 1992 – ൽ നീൽ കിന്നോക്കിന് ലഭിച്ചതിനേക്കാൾ കുറവാണ് ഇപ്രാവശ്യം ലഭിച്ച ഭൂരിപക്ഷം.

താൻ നേതൃസ്ഥാനത്തുനിന്ന് മാറണമോ എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കട്ടെ എന്ന ജെർമി കോർബിൻ പ്രതികരിച്ചു. എന്നാൽ താൻ രാജിവെക്കുക ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും പാർട്ടി ഇത്തരം ഒരു പരാജയഘട്ടത്തിൽ കൈവിടുകയില്ല. പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ പരാജയത്തിന് ശേഷം പല എംപിമാരും ആരോപണങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്