പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുളയിൽനിന്നു കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച വിവരശേഖരണത്തിനായി പോലീസ് സ്ഥാപിച്ച വിവിധ പെട്ടികളിൽനിന്നു ലഭിച്ച അഞ്ച് കത്തുകൾ നിർണായക വഴിത്തിരിവെന്ന് അന്വേഷണസംഘം.

ഇവയിലെ വിവരങ്ങൾ സംബന്ധിച്ചു വിശദമായ പരിശോധന നടത്തുമെന്നും പ്രാഥമിക അന്വേഷണത്തിനായി ഈ കത്തുകൾ സൈബർ സെല്ലിനു കൈമാറിയെന്നും ജില്ലാ പോലീസ മേധാവി ടി. നാരായണൻ അറിയിച്ചു. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം വിവരശേഖരണത്തിനായി 12 പെട്ടികളാണ് സ്ഥാപിച്ചിരുന്നത്.

ജെസ്നയുടെ വീടിനു സമീപപ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് പരിസരത്തുമാണ് പെട്ടികൾ സ്ഥാപിച്ചത്. വീടിനു സമീപപ്രദേശങ്ങളിലെ പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കത്തിന്‍റെ രഹസ്യസ്വഭാവം മൂലം കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. അഞ്ചു ദിവസത്തിനുളളിൽ അന്പതിലേറെ കത്തുകൾ ലഭിച്ചു. അഞ്ചു കത്തുകളിലൊഴികെ കെട്ടുകഥകളും അഭ്യൂഹങ്ങളും മാത്രമാണ്. വിവരശേഖരണ പെട്ടികൾ അതാത് ഇടങ്ങളിൽ വീണ്ടും സ്ഥാപിക്കും. അഞ്ചുദിവസം കഴിഞ്ഞ് പരിശോധിക്കും.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടിൽനിന്നും പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായെന്നാണ് പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ചെന്നൈ, ബംഗളൂരു, ഗോവ, പൂന എന്നിവിടങ്ങളിലേക്കു പോയ പോലീസ് സംഘം ഇന്നു തിരിച്ചെത്തും.
ഇവരിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച ശേഷമായിരിക്കും തുടർനീക്കം. നാലു സ്ഥലങ്ങളിലെയും മലയാളി അസോസിയേഷനുകൾ, പള്ളി ഭാരവാഹികൾ എന്നിവരുമായി അന്വേഷണസംഘം ചർച്ച നടത്തി. അന്വേഷണസംഘമെത്തിയ സ്ഥലങ്ങളിലെല്ലാം ജെസ്നയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.