യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യമാസിക ജ്വാല ഇ മാഗസിന്റെ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി. മതവും രാഷ്ട്രീയവും ചേര്‍ന്ന് മനുഷ്യന്റെ സമാധാനം നശിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നു  എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. കലാപ്രവര്‍ത്തനളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൂടുതല്‍  ശക്തി പ്രാപിക്കേണ്ട ആവശ്യകതയും സൂചിപ്പിക്കുന്നു എഡിറ്റോറിയലില്‍. ശക്തമായ സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്ന രണ്ടു ലേഖനങ്ങള്‍ മാധവ് കെ. വാസുദേവന്‍ എഴുതിയ ‘അക്ഷരങ്ങളില്‍ ആവേശിപ്പിക്കുന്ന ജാതീയതയും’ എം.ബി സന്തോഷ് ‘കേരളത്തില്‍ മനുഷ്യര്‍ മാത്രമുള്ള കുറച്ചു ദിവസങ്ങളുണ്ടായിരുന്നു’ ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രൗഢരചനകളാണ്.

പതിവ്‌പോലെ വായനക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ വേറിട്ടൊരു അനുഭവം വിവരിക്കുകയാണ് ചെങ്കൊടി വാനില്‍ പാറിപ്പറന്നു എന്ന അദ്ധ്യായത്തില്‍. കഥാവിഭാഗത്തെ സമ്പന്നമാക്കുവാന്‍ ഇന്ദുരാജ് എഴുതിയ മിത്ര, ബിന്ദു പുഷ്പന്‍ രചിച്ച എഴുത്തുകാരന്‍, കെ. സുനില്‍കുമാര്‍  എഴുതിയ രണ്ടു മിനിക്കഥകള്‍, പി. എസ്. അനികുമാര്‍ എഴുതിയ നര്‍മ്മകഥ കുമാരേട്ടന്റെ ആദ്യരാത്രി കൂടാതെ യുക്മ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഥാമത്സരത്തില്‍ പ്രഥമ മൂന്ന് സ്ഥാനം നേടിയ രചനകളും ചേര്‍ന്ന്
കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. സജി രചിച്ച അന്ത്യം എന്ന കവിതയും മലയാള പ്രഭാ ബാലന്‍ രചിച്ച നീക്കുറഞ്ഞി  എന്നീ കവിതയും ചേരുമ്പോള്‍ ഈ ലക്കം പൂര്‍ണമാകുന്നു.