കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ മുന്നറിയിപ്പുമായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫും, ബൈജു കൊട്ടാരക്കരയും. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവാദ പ്രതികരണത്തിലാണ് ശാന്തിവിളയെ കടന്നാക്രമിച്ച്‌ ബൈജുവും അഷ്‌റഫും എത്തുന്നത്.

ശാന്തിവിള ദിനേശിന്റെ വിവാദ അഭിമുഖത്തെ തുടന്നാണ്‌ ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും മറുപടിയുമായി എത്തിയത്. അതിനു എതിർ മറുപടി എന്ന വിധം ശാന്തിവിളയും ഏറ്റടുത്തപ്പോൾ ഏതൊരു ദിലീപ് നടിയെ ആക്രമിച്ച സംഭവമായി ബന്ധം വന്നു. എന്തായാലും പഴയരംഗങ്ങൾ മാധ്യമങ്ങളിലൂടെ വിണ്ടു ചുടുപിടിപ്പിക്കാൻ ഈ സംഭവത്തിന് ആയി. അവർ തമ്മിലുള്ള വാക് പോര് പൂർണ്ണ രൂപം ചുവടെ….

നാണം ഇല്ലാത്തവന്റ ആസനത്തില്‍ ആലല്ല ഹൈഡ്രജന്‍ ബോംബ് കിളിര്‍ത്താലും തണലാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. …. എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.

ഈ പരസ്യം വന്നത് നാലുവര്‍ഷം മുന്‍പാണ് ……… പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ”ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടേന്ന് ” വച്ചിട്ടുപോയതാ…….. പക്ഷേ, അയാള്‍ക്കൊരു അബദ്ധം പറ്റി……. ആ പരസ്യ ഡിസൈനില്‍ത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ……….! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ…….. അതിന് വേറേ ജനിക്കണം ദിനേശ് ………! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല ഇന്നേവരെ…… പല്ലിശ്ശേരിക്കും ഗുണമേ എന്നില്‍ നിന്നുണ്ടായിട്ടുള്ളൂ………!

എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാല്‍ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിര്‍ത്തൂ……….! ആലോചിച്ചുനോക്കൂ…….. ഇതില്‍ നിങ്ങള്‍ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാന്‍ പറയില്ല……. എന്റെ നിഴല്‍ക്കണ്ണാടിയുടെ സെറ്റില്‍ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോള്‍ നീ വന്നതല്ലേ………? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞിരിക്കുമല്ലോ തന്നോട് …….. ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് ………ഞാനങ്ങനെയേ പെരുമാറു……….!

ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ…….. നിങ്ങള്‍ക്ക് എന്നെ വ്യത്യഹത്യനടത്താം……… പക്ഷേ, തോല്‍പ്പിക്കാനാകില്ല……… ശാന്തിവിളയില്‍ വന്ന് തിരക്കിനോക്കൂ……… ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു…….. അവന്‍ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തില്‍ കൂട്ടിക്കൊടുപ്പായിരുന്നെന്നോ……… അവന്റനിയന്‍ ലോക്കല്‍ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാര്‍ പറയൂ……….അത് മരണം വരെ നിലനിര്‍ത്തും ഞാന്‍………!

ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി:

ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാന്‍ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അര്‍ഹനല്ല. ഞാന്‍ ചെറുപ്പകാലത്ത് ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ടന്കില്‍ അന്ന് തന്റെ കുടുംബക്കാര്‍ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വര്‍ഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജന്‍ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം കുടുംബത്തില്‍ ചൂണ്ടി സംസാരിച്ചാല്‍ നീ വിവരം അറിയും.

മരിച്ചുപോയ കലാഭവന്‍ മണിയെ കുറിച്ച്‌ നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററില്‍ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാന്‍ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലില്‍ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാല്‍ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.

ശാന്തിവിള ദിനേശിന്

ബൈജൂ…….താന്‍ പറയുന്നതൊന്നും ഞാന്‍ തന്നെ പറഞ്ഞതല്ല……..എന്നെപ്പറ്റി തിരക്കൂ……. ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാന്‍ പറഞ്ഞത് ………തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോള്‍ പറയുംബോഴാണ് ഞാനറിയുന്നത് ……..ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് …….. അതുഞാന്‍ പറയില്ല……..താന്‍ പ്രകോപിതനാകുന്നതില്‍ എന്തോ രഹസ്യമുണ്ട് …….. അതെന്താന്നുപറയൂ…….ഞാനൊരാളേയും തന്തക്ക് പറയില്ല……….അത് എന്റെ മൂന്നരവയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍……… അച്ഛന്റെ വിലയറിയാം……..അത് എല്ലാവര്‍ക്കും വേണമെന്നില്ല………..!

നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാന്‍ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ……….!

ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല……….. ഞാനെന്റെ നിലപാട് പറഞ്ഞതാണ് ………! പിന്നെ, ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ………ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാര്‍ത്ഥന………ഞാനെന്റെ ഭാര്യയേയോ…… മരിക്കുംവരെ അമ്മയേയോ…… വളര്‍ന്നുവരുന്ന മോനേയോ കരയിക്കില്ല……. കടക്കാരനാക്കില്ല…….. അനാഥരുമാക്കില്ല………

33 വര്‍ഷത്തിനിടയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച്‌ , അവളെ വിറ്റ് സുഖിച്ച്‌ ജീവിച്ചിട്ടില്ല……. ഒരു പെണ്ണിന്റേം കണ്ണീര്‍ എന്നെയോര്‍ത്ത് ഈ ഭൂമിയില്‍ വീഴാന്‍ സമ്മതിക്കില്ല…,.,….. അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് ………! ഇതൊക്കെ എന്റെ പോളിസിയാണ് …….. വരുന്നദിവസങ്ങളില്‍ ഞാന്‍ കൊച്ചിയിലുണ്ട് ……..ഡിങ്കന്റെ സെറ്റില്‍ പോകും……..ദിലീപിനെ കാണും………

അയാള്‍ എന്തെങ്കിലും ഓഫര്‍ വച്ചാല്‍…….. സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ……..! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല……… ദയവായി ബൈജൂ എന്നെ വെറുതേവിടൂ……… നിനക്കുപറ്റിയ എതിരാളിയല്ല ഞാന്‍……….!

ബൈജു കൊട്ടാരക്കര:

അതെ എനിക്കും പറയാനുള്ളൂ. …… നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓര്‍ത്താല്‍ നന്ന്. നീ ഡിങ്കന്റെ സെറ്റില്‍ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതല്‍ ഒന്നും പറയാനില്ല.

ആലപ്പി അഷറഫ്:

ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്… കല ഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ് ..അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള…. മന്ഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ ക്വട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയും കാലും കെട്ടി കൊണ്ടു പോകും.. മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’