ഇന്നലെ രാത്രി പതിനൊന്നുമണി മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ട്രോളിന്റെ ബഹളമാണ്. ക്യാംപിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെ കണ്ണന്താനം താൻ ഉറങ്ങുന്ന പോസിലുള്ള ചിത്രങ്ങൾ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതോടെയാണ് ട്രോളുകാർ പൊങ്കാല തുടങ്ങിയത്.

ട്രോൾ കാരണം തലക്കെട്ട് മാറ്റിയെങ്കിലും രക്ഷയില്ലെന്ന് മനസിലായതോടെ വിശദീകരണ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി. അൽഫോൻസ് കണ്ണന്താനത്തിന്റെ കുറിപ്പ് ഇങ്ങനെ

കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് കണ്ണാന്താനം ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ് ബുക്ക് പേജില്‍, ‘ ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

തള്ള്…..

തള്ളിന്റെ കൂടെ ഒരു ഉന്തും…..