ആസന്നമായിരിക്കുന്ന കര്‍ണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ധാര്‍മിക പിന്തുണ അറിയിച്ചുകൊണ്ട് എന്‍.ആര്‍.ഐ സമൂഹത്തിന്റെ പ്രതിനിധികളായി ഐ.എന്‍.ഓ.സി പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, കര്‍ണാടക ചാപ്റ്റര്‍ ഹെഡ് ഡോ. ദയന്‍ നായിക്ക്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശകരമായ പ്രവര്‍ത്തന മികവ് നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചതായി നേതാക്കള്‍ അറിയിച്ചു.

എ.ഐ.സി.സി നിയമിച്ച ഐ.എന്‍.ഓ.സിയുടെ ചെയര്‍മാന്‍ സാം പിട്രോഡായും മധു യാസ്‌കിയും പ്രമുഖ എന്‍.ആര്‍.ഐ പ്രതിനിധികളുമായി ബംഗളുരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച് അവലോകനം നടത്തുകയുണ്ടായി. വോട്ടവകാശമുള്ള പ്രവാസികള്‍ നാടിന്റെ നന്മക്കുവേണ്ടി ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാക്കാകണമെന്നു ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.