സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും വേണ്ടി അഞ്ച് വര്‍ഷം കൊണ്ട് കേരള ഗവണ്മെന്റ് ചിലവഴിച്ചത് നൂറ്‌കോടി രൂപ. മന്ത്രിമാര്‍ക്കായി 25 കോടിയോളം രൂപ ചിലവഴിച്ചു. എംഎല്‍എ മാരുടെ ആകെ ചിലവ് 57.75 കോടി രൂപ വരും. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചിലവ് നൂറ്‌കോടിയിലും എത്രയോ അതികം വരും.
ശമ്പളം, യാത്രച്ചെലവ്, ചികിത്സ, വിമാനക്കൂലി, അതിഥിസത്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വന്ന ചെലവാണിത്. വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കി. മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങി. അതിഥി സത്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. 7.77 കോടി രൂപയായിരുന്നു യാത്രാബത്ത. 1.93 കോടി രൂപ വൈദ്യുതി ചെലവും വന്നു. 4.49 കോടി രൂപയാണ് എംഎല്‍എമാരുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കി.

മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പികെ ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും തൊട്ടുപിറകില്‍ ഉണ്ട്. വിമാനയാത്രയുടെ കാര്യത്തില്‍ പിജെ ജോസഫ് ആണ് മുന്നില്‍. തൊട്ടു പിറകില്‍ കുഞ്ഞാലികുട്ടി. അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കെഎം മാണിക്കാണ്. രണ്ടാം സ്ഥാനം നേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മോശമാക്കിയില്ല.
ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയതെങ്കില്‍ തോമസ് ചാണ്ടി എംഎല്‍എക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എകെ ശശീന്ദ്രനാണ്. ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. എട്ട് എട്ട് എംഎല്‍എമാര്‍ ചികിത്സച്ചെലവ് തീരെ കൈപ്പറ്റിയിട്ടില്ല. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.