ആലപ്പുഴ: കാലവർഷക്കെടുതിയിൽ ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ നൂറുകണക്കിന് ആളുകളാണ് പലയിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ആലപ്പുഴ കിടങ്ങറ പാലത്തിലും നൂറുകണക്കിന് ആളുകളാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

കിടങ്ങറയിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ആവശ്യത്തിന് ബോട്ട് ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. ഇതോടെ രക്ഷാപ്രവർത്തനത്തിയായി എത്തുന്ന ബോട്ടിലേക്ക് നിരവധി പേരാണ് ഇരച്ചുകയറുന്നത്.