വർഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നത്. വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയിൽ നിന്ന് രക്ഷപെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നാണു പോലീസിനു യുവതി നൽകിയത്. അതേസമയം സംഭവത്തിൽ മാതാവ് അടക്കമുള്ള ബന്ധുക്കൾക്കു പങ്കുണ്ടെന്ന വ്യക്തമായ സൂചനയാണു കോടതിയിൽ നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കുന്നത്.

സംഭവദിവസം തന്റെ മുടികുത്തിൽ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി തന്നെ പീഡിപ്പിക്കുമ്പോൾ താൻ ഉറക്കെ നിലവിളിച്ചിരുന്നെന്നും എന്നാൽ മാതാവ് അടക്കം വീട്ടിലുള്ള ആരും തിരിഞ്ഞുനോക്കിയില്ലെന്നും പെൺകുട്ടി മൊഴി നൽകി. സംഭവം നടന്ന ദിവസം തന്നെ പീഡിപ്പിക്കാനുള്ള ശ്രമം താൻ എതിർത്തു. തുടർന്നു മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടി സ്വാമി പീഡിപ്പിക്കാൻ മുതിർന്നു. ഇതിനിടയിൽ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവത്തിൽ മാതാവിനു പങ്കുണ്ടെന്നു താൻ സംശയിക്കുന്നതായും യുവതി കോടതിയെ അറിയിച്ചു.

സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. യുവതി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബവുമായി ദീർഘവർഷങ്ങളായി അടുപ്പത്തിലായിരുന്ന ഗംഗേശാനന്ദ മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു മാതാവ് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതിനിടെ, അറസ്റ്റിലായ ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. ലിംഗം തുന്നിച്ചേർക്കുന്നതിന്റെ ഭാഗമായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിനു ഇന്നലെ സാധിച്ചിരുന്നില്ല. ഗംഗേശാനന്ദ എന്നറിയപ്പെട്ടിരുന്ന ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം. തന്റെ ലിംഗം താൻ തന്നെ മുറിച്ചതാണെന്നു കഴിഞ്ഞ ദിവസം സ്വാമി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

അതേസമയം സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായി പേട്ട പൊലീസ് ഇന്നലെ വൈകുന്നേരം അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഐജി മനോജ് എബ്രഹാം തിരുത്തുകയുണ്ടായി. സ്വാമി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. അതിനിടെ സ്വാമിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാൾ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോൾ 23വയസ്സുള്ള യുവതി പ്ലസ് ടുവിനു പഠിക്കുന്നതു മുതൽ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം ലൈംഗിക പീഡനത്തിനു ഇരയാക്കുകയും ചെയ്തു. സ്വാമിയ്ക്ക് കുടുംബം നൽകുന്ന പിന്തുണയും രാഷ്ട്രീയ നേതാക്കളുമായുള്ള സ്വാമിക്കുള്ള ബന്ധവും മൂലം യുവതിയ്ക്കു പീഡനവിവരം പുറത്തറിയിക്കാൻ സാധിക്കാതെ വരികയായിരുന്നു.

Read more.. പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരി തന്നെയാണ്; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സുരഭി ലക്ഷ്മി