ഒരു വിദേശയാത്ര കഴിഞ്ഞ വീട്ടിലെത്തിയ ഭര്‍ത്താവിനു ഭാര്യയുടെ പേരിലുള്ള വിമാനടിക്കറ്റ് കണ്ടപ്പോള്‍ ഒരു സംശയം. കുര്‍ളയിലാണ് കഥയുടെ തുടക്കം. തുടര്‍ന്ന് കക്ഷി ഭാര്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ഭാര്യ യാത്ര തീരുമാനിച്ച ദിവസം ഭര്‍ത്താവും അയാളുടെ ബന്ധുക്കളും അവരെ പിന്തുടരാന്‍ തീരുമാനിച്ചു.

എന്നാല്‍ അവിടെ കണ്ട കാഴ്ച കണ്ട് അയാള്‍ ഞെട്ടി. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവും ബന്ധുക്കളും യുവതിയുടെ അവിഹിതബന്ധം കണ്ടത്തുകയായിരുന്നു. യുവാവ് നടത്തിയ പരിശോധനയില്‍ യുവതിക്ക് ജോലി ചെയ്യുന്ന ബാങ്കിലെ മേലുദ്യേഗസ്ഥനുമായി അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിരുന്നു. യുവതിയെ പിന്തുടര്‍ന്ന യുവാവും ബന്ധുക്കളും കുര്‍ളയിലെ ഹോട്ടലില്‍ മേലുദ്യേഗസ്ഥന്റെ കാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി.

കുര്‍ള സ്വദേശിയും നാവിക ഉദ്യോഗസ്ഥനുമായ 31 കാരനാണു തന്റെ ഭാര്യയുടെ അവിഹിത ബന്ധത്തിനു കൂട്ടുനിന്നു എന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ കേസ് കൊടുത്തത്. അവിഹിതം, മോഷണം എന്നിവ ആരോപിച്ചായിരുന്നു പരാതി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചു. 2016 ഡിസംബര്‍ 31 നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി ആരോപണം ശരിയാണ് എന്നു കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ ജീവനക്കാര്‍ യുവതിയുടേയും കാമുകന്റെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തിട്ടില്ല എന്നും ബോധ്യമായി. കൂടാതെ ഇവരുടെ ഐഡി കാര്‍ഡുകളും ഹോട്ടല്‍ ജീവനക്കാര്‍ വാങ്ങിരുന്നില്ല.