ടോം ജോസ് തടിയംപാട്

ലോകചരിത്രത്തില്‍ ആദൃമായി ഒരു റെയില്‍വേ യാത്ര നടന്നത് ലിവര്‍പൂളില്‍ നിന്നും മാഞ്ചെസ്റ്റ്‌റിലേക്കായിരുന്നു. ആ ചരിത്ര സ്മാരകത്തില്‍ നിന്നും ആദ്യമായി ഒരു മലയാളി എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ജൂണ്‍ 30 നുവിരമിച്ചു. ഇടുക്കി തൊടുപുഴ കലൂര്‍ പേപ്പതിയില്‍ വീട്ടില്‍ ജോസ് മാത്യു എന്ന 65 കാരന്റെ വിരമിക്കല്‍ ലിവര്‍പൂള്‍ മലയാളി ചരിത്രത്തില്‍ അങ്ങനെ ഇടം നേടികഴിഞ്ഞു. ജോസ് മാത്യുവിനെ കൂടാതെ 15 ഓളം മലയാളികള്‍ ലിവര്‍പൂള്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട് എന്നത് മലയാളി സമൂഹത്തിനുതന്നെ അഭിമാനകരമാണ്.

ജോസ് മാത്യുവിന്റെ നീണ്ടകാലത്തെ ഔദ്യോഗിക ജീവിതകാലത്ത് വിദേശത്തും സ്വദേശത്തുമായി 45 വര്‍ഷം ജോലി നോക്കിയെങ്കിലും തൊഴില്‍ ആസ്വദിച്ചു ചെയ്തത് ലിവര്‍പൂള്‍ റെയില്‍വേയില്‍ ആയിരുന്നു എന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ ഒരു വര്‍ണ്ണ വിവേചനവും കൂടെ ജോലി ചെയ്തവരില്‍ നിന്നും അനുഭവിക്കേണ്ടിവന്നില്ല എന്നു ജോസ് മാത്യു പറഞ്ഞു.

വൃക്തി ജീവിതത്തില്‍ ചില കര്‍ശനമായ നിഷ്ഠകള്‍ സൂക്ഷിക്കുന്ന ജോസ് മാത്യുവിന്റെ നന്മകള്‍ എന്താണ് എന്നറിയാന്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയനായ വൃക്തിയും റെയില്‍വേയിലെ സ്റ്റേഷന്‍ ഓഫീസറുമായ തമ്പി ജോസ്, ജോസ് മാത്യുവിനെപറ്റി ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ മാത്രം മതി. Thampi Jose Josechettan has left Merseyrail leaving a lasting legacy for others to emulate. Proudly we can say that he was highly respected and loved in the Merseyrail. The sent off given to him by the company and by all the Malayalees working in Merseyrail were in fact a rare feat. His qualities of punctuality and commitment are something of a rare species. He influenced the community in Liverpool in more than one manner. He was involved in all social events without sound and fury.

It is my privilege and blessing that I could work with him in the Railways and outside. We wish him a great future.

വളരെ മിതഭാഷിയും കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള കൃത്യതയും സത്യസന്ധതയും, സഹജീവിയോടുള്ള കാരുണ്യവും ക്ഷമാശീലവും കൊണ്ട് ആരുടെയും സ്‌നേഹം ആര്‍ജിക്കാന്‍ ജോസ് ചേട്ടനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന ജോസ് മാത്യുവിനോടൊപ്പം. പോളണ്ട്, ജര്‍മനി , ഏതന്‍സ്, എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഞങ്ങള്‍ ഒരുമിച്ചു യാത്രാവിവരണങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജോസ് ചേട്ടന്‍ വളരെ ചിന്താദീപ്തമായ പല ലേഖനങ്ങളും ഇവിടുത്തെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ഞങ്ങള്‍ പോയ യാത്രക്കുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചത് ജോസ് ചേട്ടന്‍ തന്നെ ആയിരുന്നു. ജോസ് ചേട്ടന്റെ സമയകൃത്യത ഞങ്ങളുടെ യാത്രയില്‍ വളരെ സഹായകമായിരുന്നു.

സമചിത്തതയോടെ ഇടപെട്ടു കാരൃങ്ങള്‍ ചെയ്യാന്‍ ജോസ് ചേട്ടന്റെ കഴിവ് അപാരം തന്നെയാണ്. ജര്‍മനിയിലെ ബെര്‍ലിനില്‍ ഒരു ഹോട്ടലില്‍ ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ റൂം ഒഴിവായി കൊടുക്കേണ്ട സമയം രാവിലെ 12 മണിയായിരുന്നു. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ 1 മണി കഴിഞ്ഞിരുന്നു. ഹോട്ടലുകാരന്‍ ഞങ്ങളോട് 120 യൂറോ കൂടുതല്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു തരില്ല നിങ്ങള്‍ നടപടി എടുത്തോ എന്നുപറഞ്ഞു. ഞാന്‍ അല്‍പ്പം ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു. ഹോട്ടലുകാരന്‍ പോലീസിനെ വിളിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഇതുകേട്ടു കൊണ്ട് വന്ന ജോസ് ചേട്ടന്‍ വിഷയത്തില്‍ ഇടപെട്ടു വളരെ പെട്ടെന്നു 10 യൂറോ കൊടുത്തു നയപരമായി പ്രശ്‌നം പറഞ്ഞു അവസാനിപ്പിച്ചു.

വളരെ അനുഭവ സമ്പന്നനായ ജോസ് ചേട്ടന്റെ പല നല്ല ഉപദേശങ്ങളും എനിക്കു ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തതയാണ് ജോസ് ചേട്ടന്റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കണ്ടിട്ടുള്ളത്. പലവിഷയങ്ങളിലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമായിരുന്നു. പക്ഷെ അതൊക്കെ ഞങ്ങളുടെ വൃക്തിബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തിട്ടുള്ളത്

ഇന്നു യുകെ മലയാളികളുടെ ഇടയില്‍ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയ ഇടുക്കി ചാരിറ്റിക്ക് തുടക്കം ഇട്ടതില്‍ ഒരു വലിയ പങ്കാണ് ജോസ് ചേട്ടന്‍ വഹിച്ചത്. 2004 കേരളത്തിലുണ്ടായ സുനാമിക്കു പണം പിരിച്ചു കൊണ്ട് ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനത്തിനു അന്നു നേതൃത്വം കൊടുത്തതും ജോസ് ചേട്ടനായിരുന്നു. വ്യക്തിപരമായി ആരും അറിയാതെ ജോസ് ചേട്ടന്‍ ചെയ്ത ചാരിറ്റികള്‍ നമ്മുടെ സാധാരണ ചിന്തകള്‍ക്കും അപ്പുറമാണ്.

ഒരു കാര്‍ഷിക കുടുംബത്തില്‍ പിറന്ന ജോസ് മാത്യു ഇന്നും കൃഷി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ്. ലിവര്‍പൂളിലെ കെന്‍സിംഗ്ടണിലുള്ള വീടിന്റെ പുറകില്‍ എല്ലാവര്‍ഷവും പച്ചക്കറികൃഷി നടത്തി അടുത്തുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ജോസ് മാത്യുവിന്റെ കൃഷി വൈഭവത്തെപ്പറ്റി ഇതിനുമുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ ചാലക്കുടിക്കടുത്ത് രണ്ടു കൈയില്‍ താമസിക്കുന്ന ജോസ് മാത്യുവിന്റെ വിശ്രമജീവിതം യുകെയിലും നാട്ടിലുമായി തുടരും. ഭാര്യ ഫിലോമിന ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആണ്. മൂന്നുകുട്ടികളാണ് ഇവര്‍ക്കുള്ളത് അതില്‍ രണ്ടു പേര്‍ പഠിച്ചു എന്‍എച്ച്എസില്‍ ജോലി നേടികഴിഞ്ഞു.

ജീവിതത്തില്‍ ആദൃം ചെയ്ത ജോലി കാളപൂട്ടും കിളയുമായിരുന്നു. തിരിച്ചു നാട്ടില്‍ പോയി സ്വന്തമായി ഉള്ള മൂന്നേക്കര്‍ സ്ഥലത്ത് ആരോഗ്യം അനുവദിച്ചാല്‍ കാളപൂട്ടണം എന്നൊരു ആഗ്രഹം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ജോസ് മാത്യു ലിവര്‍പൂള്‍ റെയില്‍വേയോടു വിടപറഞ്ഞത്.