ചങ്ങനാശേരി – വാഴൂർ റോഡിൽ കറുകച്ചാലിനും മാമ്മൂടിനും ഇടയിലാണ്   സമാന സംഭവം ഉണ്ടായത്. ബുള്ളറ് ബൈക്കിൽ എത്തി കറുകച്ചാൽ എസ്ഐ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു ലോട്ടറി വിതരണക്കാരുടെ കൈയിൽ നിന്നും ടിക്കറ്റും പണമടങ്ങിയ ബാഗും ആയി  കടന്നുകളയുകയായിരുന്നു. മാമ്മൂട് കാണിച്ചുകുളം കാരക്കാട് സ്റ്റോഴ്‌സ് സമീപത്തുനിന്നും കണ്ണം ചിറ സ്വദേശിയായ ജോസ് ഹരിദാസ് എന്ന വഴികച്ചവടക്കാരെന്റെയും കറുകച്ചാൽ നെടുങ്കുന്നം റോഡിൽ നിന്നും നെടുങ്കുന്നം സ്വദേശിയായ മോഹനൻ എന്ന ആളുടേയും  ടിക്കറ്റും പണമടങ്ങിയ ബാഗുമായാണ് യുവാവ് കടന്നു കളഞ്ഞത്.

മാമ്മൂട് കാരക്കാട് സ്റ്റോഴ്‌സ് മുൻപിൽ നിൽകുകയായിരുന്ന ഹരിദാസിനെ സൗമ്യമായി   മാറ്റി നിർത്തിയാണ് അതി വിദഗ്ദ്ധമായി പറ്റിച്ചത്. ഹരിദാസിന്റെ കൈയിൽ നിന്നും 25ഓളം ടിക്കറ്റും 1200 അടുത്ത് രൂപയും നഷ്ടപ്പെട്ടു.  മോഹനന്  1500 രൂപയും 30 ടിക്കറ്റും നഷ്ടപ്പെട്ടു . സംഭവം അറിഞ്ഞ കറുകച്ചാൽ പോലീസ് മേൽനടപടികൾ ശേഖരിച്ചു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു