ചെന്നൈ.മണിച്ചിത്രത്താഴ് എന്ന സിനിമ കാണാത്ത മലയാളികള്‍ ചുരുക്കം. കേരളം കണ്ടതിലെ മെഗാഹിറ്റുകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലറ്റ് നാഗവല്ലിയുടെ വിടമാട്ടേന്‍ ആണെന്ന് കൊച്ചു കുട്ടികള്‍ വരെ പറയും. ശോഭന അഭിനയിച്ചു ജന്മം കൊടുത്ത നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആന്നെന്ന് സംവിധായകന്‍ ഫാസിലും കൂട്ടരും ആസ്വാദക ലോകത്തിനെ വിശ്വസിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥ ശബ്ദം അപ്പോഴും പുറത്തായിരുന്നു. എന്നാല്‍ നാഗവല്ലിക്ക് ജന്മം കൊടുത്ത ഭീകരതയുടെ ആ ശബ്ദം തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയുടേതാണെന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തി. 
durgaഫാസില്‍ ഇപ്പോഴെങ്കിലും സത്യം തുറന്നു പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ പറഞ്ഞു. ഇത്രയും കാലം ഈ വിഷയത്തില്‍ താന്‍ നിരാശയായിരുന്നുവെന്നും ഫാസിലിനെപ്പൊലെ പ്രശസ്തനായ ഒരു സംവിധായകന് സത്യം തുറന്നു പറയാന്‍ 23 വര്‍ഷം വേണമായിരുന്നോ എന്നും ദുര്‍ഗ്ഗ ചോദിക്കുന്നു.

durga 1
ഫാസില്‍ തന്റെ അനുഭവക്കുറിപ്പില്‍ പറഞ്ഞതിങ്ങനെ…
ശോഭനയ്ക്കു വേണ്ടി നാഗവല്ലിയുടെ ഡയലോഗ് ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി തമിഴില്‍ ഡബ്ബു ചെയ്തത്. പക്ഷേ ഭാഗ്യലക്ഷ്മിയുടെ മലയാളം തമിഴ് സ്വരങ്ങള്‍ തമ്മില്‍ സാമ്യം തോന്നിച്ചു. അതു കൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ ചെയതത്. അന്നത് ഭാഗ്യലക്ഷ്മിയോടും സിനിമാലോകത്തിനോടും പറയാന്‍ വിട്ടു പോയി.
മനപൂര്‍വ്വമായിരുന്നില്ല എന്നു വിശ്വസിക്കാമെങ്കിലും സത്യം തുറന്നു പറയാന്‍ ഫാസിലിന് 23 വര്‍ഷം വേണമായിരുന്നോ? പ്രേക്ഷകര്‍ ചോദിക്കുന്നു….