ബിജോ തോമസ് അടവിച്ചിറ

കുട്ടനാട് പുളിങ്കുന്നിൽ വാളംപറമ്പിൽ തോമസ് ഷേർളി ദമ്പതികൾ മാസങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ മുഖം. മരണ ദുരന്ത മുഖത്ത് നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയവർ. കേരളത്തെയും കുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ മുക്കി കളഞ്ഞ പ്രകൃതി ദുരിതത്തിന്റെ നേർ സാക്ഷികൾ. കുട്ടനാട് പുളിങ്കുന്നിൽ നിന്നും ഗര്ഭാവസ്ഥയിലുള്ള പ്രിയതമയേയും കൊണ്ട് ഭാഗ്യവും കൂടെ മനുഷ്യനൻമ്മയും ദൈവാനുഗ്രഹവും കൊണ്ട് രക്ഷപ്പെട്ടു ദുരന്ത മുഖത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബം. ദുരന്ത മുഖത്തുനിന്നും തങ്ങളെ രക്ഷിച്ചവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം എല്ലാറ്റിനും ഉപരി ദൈവത്തിന്റെ അഗാതമായ കരുതലും സ്‌നേഹവും തങ്ങളുടെ രക്ഷപ്പെടിലിന് വഴിയൊരുക്കി എന്ന് ആ ദമ്പതികൾ വിശ്വസിക്കുന്നു.

ദൈവത്തെ സ്തുതിച്ചു കൊണ്ട് ദമ്പതികൾ ആദ്യമായി പുറത്തിറക്കിയ ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പിന്തുണ നൽകിയ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും നന്ദിയറിപ്പിച്ചു തോമസ് ആന്റണി എഴുതിയ വരികൾക്ക് മ്യൂസിക് ചെയ്തു പാടിയത് പ്രിയതമയായ ഷെർളി ആണ്. ആദ്യമായി പുറത്തിറിക്കിയ ആൽബം എങ്കിലും തോമസിന്റെ മനോഹരമായ വരികളും അതിനു ഒത്ത ഈണവും കൊടുത്തു ഷേർളി അതിമനോഹരമായി പാടിയിരിക്കുന്നു.

നാവിൽ അലിയും സ്‌നേഹമായ് ..! എൻ ഹൃദയത്തിൽ വാഴുവാൻ എന്ന് തുടങ്ങുന്ന മനോഹര ഗാനം.

തോമസ് ഷേർളി ദമ്പതികൾക്ക് പ്രളയത്തിൽ പിറന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മുന്ന് മക്കൾ . മൂത്തയാൾ സാമുവൽ ഇരട്ടക്കുട്ടികൾ ഡാനിയേലും പെൺകുട്ടി അഭിഗലും. എന്റെയും പ്രിയ സുഹൃത്തായ തോമസിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു

 

conduct ; thomas antony

 velamparambil

 pulinkunnu po, pulinkunnu

pin 688504

mobil: 9745245141