ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാനിയൻ ടോപ് ജനറലിന്റെ ആകസ്മികമായ മരണം ഇറാനിലെ ജയിലിലുള്ള തന്റെ ഭാര്യയുടെ കേസിനെ ബാധിക്കുമെന്ന് ഭയന്ന് ബ്രിട്ടീഷുകാരനായ നാസനിൻ സഗാരി റാഡ്ക്ലിഫ്. ലണ്ടനിൽനിന്നുള്ള ചാരിറ്റി പ്രവർത്തകയായ ശ്രീമതി നാസനിൻ, ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് മൂന്നു കൊല്ലമായി തടങ്കലിൽ ആണ്.
ഇറാൻ ടോപ് ജനറലായ ക്വാസിം സുലൈമാനി യുടെ കൊലപാതകം തന്റെ ഭാര്യയുടെ ജീവിതത്തെ ഇനിയും മോശമായി ബാധിക്കും എന്ന ഭയത്തിലാണ് റാഡ്ക്ലിഫ്. കേസുമായി ബന്ധപ്പെട്ട സഹായം അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. കേസിനെ സംബന്ധിച്ച് അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാഡ്ക്ലിഫ്ന്റെ ഭാര്യ കുടുംബം ഇറാനിൽ നിന്നുള്ളവരാണ്. ശ്രീമതി നാസനിൻ ന്റെ പരോൾ ക്രിസ്മസിനു മുൻപും തള്ളിയിരുന്നു. ക്രിസ്മസിനും ന്യൂഇയർനും ഭാര്യയോട് സംസാരിച്ചപ്പോൾ തീരെ പ്രതീക്ഷയില്ലാത്ത പോലെയാണ് അവർ സംസാരിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടുകൂടി തന്റെ പ്രതീക്ഷയും നശിച്ചു എന്നും എന്തായാലും പ്രധാനമന്ത്രിയോട് വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നും അതല്ലാതെ വേറെ വഴിയില്ല എന്നും റാഡ്ക്ലിഫ് മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ശരിയായ കാര്യം അതാണ്. . ദമ്പതിമാരുടെ മകളായ ഗബ്രിയേലയെ തെഹ്റാനിൽ കഴിയുന്ന മുത്തശ്ശി മുത്തശ്ശൻ മാരുടെ അടുത്തുനിന്നും കഴിഞ്ഞ ഒക്ടോബറിൽ യുകെയിലേക്ക് തിരിച്ചെത്തിയിരുന്നു.

വൈമാനിക അപകടമുണ്ടാക്കി സുലൈമാനിയുടെ മരണത്തിനു കാരണക്കാരായവരോട് പ്രതികാരം ചെയ്യും എന്നാണ് ഇറാനിലെ സുപ്രീം ലീഡർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ മിഡിലീസ്റ്റ് ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ച ആളാണ് സുലൈമാനി. സുലൈമാനി ആയിരക്കണക്കിന് അമേരിക്കക്കാരെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കരുതൽ എന്ന നിലയിൽ മിഡിൽ ഈസ്റ്റ് ലേക്ക് 3000 അഡീഷണൽ ട്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്ന് യുഎസ് ഒഫീഷ്യൽസ് പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാനുമായുള്ള ബന്ധം വർധിപ്പിക്കണമെന്നും, തന്റെ ഭാര്യയെ തിരിച്ചു നാട്ടിലെത്താൻ സഹായിക്കണമെന്നും റാഡ്ക്ലിഫ് ആവശ്യപ്പെട്ടു.