മുംബൈ: എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി  അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് നല്‍കിയത്.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടി ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാ സ്പദമായ സംഭവം. ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.

എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ്ങ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിക്കുകയും തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും വ്യക്തമാക്കി.