ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കന്നി കിരീടനേട്ടത്തിന് പിന്നാലെ ഖത്തർ ടീം ആരാധകർ ആവേശമായി ടീമിന് വേൾഡ് കപ്പ് ഒരുക്കങ്ങൾക്ക് സജ്ജമാക്കാൻ സൂപ്പർ പരിശീലകൻ സിനദീന്‍ സിദാന്‍ വരുന്നു. ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന, മോഹിപ്പിക്കുന്ന പ്രതിഫലം നൽകിയാണ് അദ്ദേഹത്തെ സ്വന്തം ആക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഹാട്രിക് കിരീടം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായാണ് സിദാന്‍റെ രാജി.സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105ലും റയലിന് ജയിക്കാനായി

2016ല്‍ അത്ലറ്റിക്കോയെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍ബൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു.

സിദാന്റെ ഈ നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ സൂപ്പർ പരിശീലകൻ സ്ഥാനത്തിന് അര്ഹനാക്കിയതും. മോഹവിലകൊടുത്തും താരത്തെ സ്വന്തമാക്കാൻ ടീമുകൾ വടംവലി നടത്തുന്നതും

ഏഷ്യ കപ്പിൽ അപ്രതീഷ നേട്ടം സ്വന്തമാക്കിയ ഖത്തർ ഇപ്പോൾ തന്നെ മലയാളി ആരാധകർ ഉൾപ്പെടെയുള്ളവരുടെ പ്രിയ ടീം ആയി. വേൾഡ് കപ്പിൽ കറുത്ത കുതിരകളായി മാറും എന്ന് വിലയിരത്തപ്പെടുന്നത്. അതോടൊപ്പം  സിദാന്റെ  പരിശീലന മികവും കുടി പുറത്തെടുത്താൽ സ്വന്തം കാണികൾക്കു മുൻപിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

ഫെലിക്സ് സാഞ്ചെസിന്റെ കിഴിൽ ടീം നല്ലപ്രകടനം നടത്തുന്നത് ടീമിനോട് അടുത്ത വൃത്തങ്ങളിൽ ചിലരെയെങ്കിലും പുതിയ കൊച്ചിന്റെ ആവിശ്യകതയെപ്പറ്റി മറിച്ചു ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിദ്ധനൊപ്പം സാഞ്ചസും തുടരാനാണ് സാധ്യത

ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എതിരാളികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്.   ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്.   അല്‍മോസ് അലിയുടെ മിന്നുന്ന ഫോമാണ് ഖത്തറിന് ഈ ടൂര്‍ണമെന്റില്‍ കരുത്ത് പകര്‍ന്നത്. ഫൈനലില്‍ നേടിയ ഒരു ഗോള്‍ അടക്കം ആകെ ഒന്‍പത് ഗോളുകള്‍ അലി സ്വന്തമാക്കി.