കൃഷ്ണപ്രസാദ്‌.ആർ

ഇംഗ്ലണ്ടിലെ മറ്റുനഗരങ്ങളെയപേക്ഷിച്ച് ലണ്ടനിൽ വിദേശികൾ കൂടുതൽ എത്തുന്നതിനാൽ വീട്ടിൽ വന്നുള്ള ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ ലണ്ടനിലാകും നിലവിൽ വരുക. പുതിയ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് ആരോഗ്യവിഭാഗം സ്വീകരിച്ചിരിക്കുന്നത്. ആംബുലൻസ് ദൗർലഭ്യം കുറക്കാൻ ഈ ഉദ്യമം സഹായിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം . നിലവിൽ ഒരു രോഗിയുമായി എത്തുന്ന ആംബുലൻസ് പൂർണമായും അണുവിമുക്തമാക്കാതെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ സാധിക്കില്ല, എന്നാൽ വീടുകളിൽ പോയി ചികിത്സനൽകിയാൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. നിലവിൽ ജീവനക്കാരുടെ ദൗർലഭ്യം മാത്രമാണ് എൻ.എച്ച് .എസ് നേരിടുന്ന വെല്ലുവിളി. ആ കടമ്പകൂടി മറികടക്കാൻസാധിച്ചാൽ പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന ഉറപ്പിലാണ് അധികാരികൾ.

എൻ.എച്ച്.എസ്സിന്റെ പുതിയപദ്ധതി പ്രകാരം രോഗി വൈദ്യസഹായം തേടി പോകേണ്ടതില്ല . മറിച്ച് വൈദ്യസഹായം രോഗിയെത്തേടിയെത്തുമെന്നും ഇതുവഴി വൈറസ് വ്യാപിക്കുന്നത് തടയാൻ സാധിക്കുമെന്നും എൻ.എച്ച്. എസ് സ്ട്രാറ്റജിക് ഇൻസിഡന്റ് മേധാവി പ്രൊഫസർ കീത്ത് വില്ലെറ്റ് പറഞ്ഞു. രോഗം ഉണ്ടെന്ന് തോന്നി കഴിഞ്ഞാൽ ആദ്യംതന്നെ എൻ.എച്ച്. എസ് 111ഇൽ വിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയുമാണ് എല്ലാവരും ചെയേണ്ടതെന്നും,അടിസ്ഥാന വൃത്തിയും ശുദ്ധിയുമാണ് പ്രധാനമായും ആവശ്യമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.