നന്മവൃക്ഷത്തിന്റെ വേരുകൾ

കൊട്ടാരം കോശി വരുന്നതുകണ്ട് രഘുനാഥൻ അമ്പരന്നു. അയാൾ വരുന്നതിന്റെ ഉദ്ദേശം അന്വേഷണത്തെപ്പറ്റി അറിയാൻ തന്നെയാണ്. എന്താണ് തനിക്കതിനെക്കുറിച്ച് പറയാനുള്ളത്? ഉത്തരം കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾ ചോദിക്കുക ഒന്നു മാത്രമാണ്. നിങ്ങൾ കുറ്റവാളികളുടെ രക്ഷകരാണോ എന്നാണ്. പാവങ്ങളുടെ നികുതി പണം ശമ്പളം തരുന്നത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന്. മനസ്സിൽ ആശയകുഴപ്പമേറി, അതിന്റെയുള്ളിൽ ധാരാളം നിഗൂഢതകൾ ഉള്ളതായിട്ടറിയാം. അവരെ എതിർത്ത് മുന്നോട്ടുപോയാൽ തൊപ്പി തലയിൽ കാണില്ല. പലജനപ്രതിനിധികളും നിയമങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സാഹചര്യത്തിലാണ് കൊട്ടാരം കോശിയുടെ കോടതിയിലെ പ്രകടനങ്ങൾ. കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരുന്നത് ആദ്യമായാണ്. അകത്തിരുന്ന പോലീസുകാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. കോശി അകത്തേക്കു വന്നു.
രഘുനാഥനെ നോക്കി.
“”മിസ്റ്റർ രഘുനാഥൻ ഞാൻ ഇപ്പോൾ വന്നത് നിഷയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കണ്ടിട്ടാണ്. അദ്ദേഹത്തോടും പറഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്തെങ്കിലും തിരിമറി നടത്തിയാൽ മറ്റ് ഉന്നത ഡോക്ടർമാരെ ഞാനിവിടെ കൊണ്ടുവരുമെന്നാണ്. നല്ല ഡോക്ടേഴ്സ് ഒരിക്കലും കടമ മറന്ന് ഒന്നും ചെയ്യില്ല”
കൊട്ടാരം കോശി രഘുനാഥനെ സൂക്ഷിച്ചുനോക്കി. കണ്ണുകളും മുഖഭാവവും മാനസിക സമ്മർദ്ദത്തിലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. നിമിഷനേരം ആ മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു. “”ഇതൊന്നും പോലീസിന്റെ മാത്രം കാര്യക്ഷമത ഇല്ലായ്മ എന്നൊന്നും ഞാൻ പറയില്ല. പ്രധാനമന്ത്രി മുതൽ താഴേയ്ക്ക് അഴിമതി ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്ന രാജ്യത്ത് നീതിയും സത്യവും നിക്ഷേധിക്കപ്പെടുക സ്വാഭാവികമാണ്. ഇന്നത്തെ ഇവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. ഇൗ കേസിൽ ഒരു കള്ളത്തരത്തിനും താങ്കൾ കൂട്ടുനില്ക്കരുത്. ഇതിന്റെ പിന്നിൽ ഞാനാണുള്ളത്. ”
അതിനിടയിൽ രഘുനാഥിന്റെ ഫോൺ ശബ്ദിച്ചു.
“”സാറെ ഞാൻ വിളിക്കാം. എന്റെ അടുക്കൽ കൊട്ടാരം കോശിസാർ ഉണ്ട്. നിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരല്പം തിരക്കിലാണ്. ശരി സാർ” എല്ലാം നിശ്ശബ്ദം കേട്ടിരുന്ന രഘുനാഥൻ പറഞ്ഞു
“”എന്നെപ്പോലുള്ളവരുടെ അവസ്ഥ സാറിനറിയാമല്ലോ. ഭരണത്തിലുള്ള കക്ഷിയാണ് പ്രതിയെങ്കിൽ കേസ് വളച്ചൊടിക്കാൻ പറയും.”
കൊട്ടാരം കോശി അതിന് മറുപടി പറഞ്ഞത് “”എന്റെ കേസുകളിൽ ബാഹ്യശക്തികളോ മന്ത്രിമാരോ ഇടപെടുന്നത് ഞാൻ അനുവദിക്കില്ല. അതൊക്കെ നിങ്ങളെപ്പോലുള്ളവർ ചെയ്താൽ മതി. കഴിഞ്ഞ പതിനെട്ടിന് രണ്ടു യുവാക്കൾ അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി തന്നിരുന്നുവല്ലോ. അതിൽ നിങ്ങൾ എന്തു നടപടി എടുത്തു.? ഉം… പറയു. കേൾക്കട്ടെ.
അവർ തന്നെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. അതിനുള്ള ദൃക്സാക്ഷിയും എന്റടുത്തുണ്ട്. അവരെയെല്ലാം കോടതിയിൽ ഞാൻ ഹാജരാക്കും. ആലോചിക്കുക. മേലുദ്യോഗസ്ഥർ എല്ലാം ഇതിലെ പ്രതികളാണ്. ഇവരുമായുള്ള ഫോട്ടോകൾ, ഫോൺ സംഭാഷണങ്ങൾ എല്ലാം തന്നെ ഞാൻ ചോർത്തിക്കഴിഞ്ഞു. നിങ്ങൾ ഏത് ദിശയിൽ ഇൗ കേസ് അട്ടിമറിക്കാൻ ശ്രമിച്ചോ അതേ ദിശയിൽ തന്നെ നിങ്ങൾ ഒാരോരുത്തരെ ഞാൻ അട്ടിമറിച്ചിരിക്കുന്നു. നിയമത്തിനൊപ്പം നടന്നിട്ട് അതിന്റെ കഴുത്ത് അറക്കരുത്. ഇൗ കാര്യങ്ങൾ താങ്കളെ നേരിൽ കണ്ട് ഒന്ന് പറയാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്. ജോലിത്തിരക്കുണ്ടല്ലോ. ഇറങ്ങുന്നു. എഫ്.എെ.ആറിന്റെ കോപ്പിതരൂ.”
എഫ്എെആറിന്റെ കോപ്പി വാങ്ങിയിട്ട് മിന്നലുപോലെ കൊട്ടാരം കോശി പുറത്തേക്കു നടന്നു. രഘുനാഥൻ നിമിഷങ്ങൾ വിറങ്ങലിച്ചിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇൗ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതമൊന്ന് പച്ച പിടിച്ചു വന്നത്. സാമ്പത്തിക വകുപ്പ് കണ്ടെത്താതിരിക്കാൻ ബിനാമി പേരുകളിലാണ് കൈക്കൂലി കാശ് നിക്ഷേപിച്ചിരിക്കുന്നത്. കോശിയുമായി ഏറ്റുമുട്ടുന്നത് സൂക്ഷിക്കണം. ഉള്ള മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഫോൺവിളി പോലും ആപത്താണ്. ആരെങ്കിലും വിളിച്ചാലും ഫോൺ എടുക്കില്ല. രഘുനാഥൻ നന്നേ തളർന്നിരുന്നു.
ഇൗ കസേരയിലിരുന്ന് പല കേസുകളും അട്ടിമറിച്ചിട്ടുണ്ട്. കൊട്ടാരം കോശിയുടെ കയ്യിൽ പെട്ടാൽ പഴയ പല കേസുകളും കോടതിമുറിക്കുള്ളിൽ പൊടി തട്ടി ഉണരും. കോശിയുടെ ശരീരഭാഷ കോടതിമുറിയിൽ ഇതുപോലെ ആകില്ല. ആരും വിയർക്കും. ഇപ്പോൾത്തന്നെ നല്ല ഉഷ്ണം. മുകളിലേക്ക് നോക്കി . ഫാൻ കാര്യമായിത്തന്നെ കറങ്ങുന്നുണ്ട്. ഇനിയും ഇൗ കേസിനെ ദുർബലപ്പെടുത്താനാകില്ല. കൊലപാതകികളെ അകത്താക്കാതെ നിവൃത്തിയില്ല. ആദ്യദിവസങ്ങളിൽ മാധ്യമങ്ങളിൽ ചെറിയ വാർത്തകളായിരുന്നു. കോശി കേസ് ഏറ്റെടുത്ത സ്ഥിതിക്ക് ഇനി കളി മാറും. പത്രങ്ങളും ചാനലുകളും എല്ലാം ഇൗ കേസിന്റെ പിന്നാലെയായിരിക്കും. കുറ്റകൃത്യത്തിന് കൂട്ടുനില്ക്കേണ്ടിയിരുന്നില്ല.
വീട്ടിലെത്തി കോശി ആഭ്യന്തരമന്ത്രിക്ക് കമ്പ്യൂട്ടറിലൂടെ ഒരു മെയിൽ അയച്ചു. “”താങ്കളുടെ ആഭ്യന്തര വകുപ്പിന് തന്നെ അപമാനമായി പോലീസിന്റെ ഭാഗത്തുനിന്ന് പലതും സംഭവിക്കുന്നു. പോലീസുകാർ കുറ്റവാളികളെ സംരക്ഷിക്കുന്നു.പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്റെ പ്രദേശത്ത് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു മന്ത്രിപുത്രനെന്ന് പരസ്യമായ രഹസ്യമാണ്.
ഇവരുടെമേൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമത്തെ കാറ്റിൽ പറത്തുന്ന ഇൗ വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. സ്ത്രീപുരുഷസമത്വം ഇവിടെ നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുന്നു. സ്ത്രീകൾക്ക് സംരക്ഷണവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നില്ല. കപടസദാചാരസംസ്കാരത്തിൽ പുരുഷന്മാരെ വളർത്താതെ ലൈംഗികവിഷയങ്ങളിൽ സ്കൂൾതലം മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. നിഷയുടെ ഗതി ഇനി ഒരു പെൺകുട്ടിക്കുമുണ്ടാകരുത്.”
ആ കത്ത് വായിച്ച ആഭ്യാന്തരമന്ത്രി നിമിഷങ്ങൾ നിശ്ചലനായിരുന്നു.