വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 165 റണ്‍സിന് ഓൾഔട്ട്. രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ന്യൂസിലൻഡ് പേസിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.<br> <br> അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റണ്‍സിന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയക്ക് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഋഷഭ് പന്തിനെ ഇന്ത്യയ്ക്കു നഷ്ടമായി. പിന്നാലെ ആർ. അശ്വിനും (0) രഹാനയും (46) പവലിയൻ കയറി. വാലറ്റത് മുഹമ്മദ് ഷമിക്കു (21) മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. <br> <br> ടിം സൗത്തിയുടെയും കെയ്ൽ ജമൈസണിന്‍റെ തീപാറന്ന പന്തുകൾക്കു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുന്ന കാഴ്ചയാണ് രണ്ടാം ദിനം കാണാൻ സാധിച്ചത്. സൗത്തിയും ജമൈസണും നാല് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍റ് ബോൾട്ട് ഒരു വിക്കറ്റും നേടി.