ഒളിമ്പിക്സ് മെഡൽ ജേതാവ് സർ മോ ഫറാഹ് ലണ്ടനിലെ തന്റെ 1.3 മില്യൺ പൗണ്ടിന്റെ ഭവനം ഉപേക്ഷിച്ചു. മക്കളെക്കുറിച്ചുള്ള അയൽക്കാരുടെ പരാതിയെ തുടർന്നാണ് ഈ നീക്കം. ഫറാഹിന്റെ മക്കൾ അയൽക്കാരുടെ വീടുകൾക്ക് നേരെ ആപ്പിളും മറ്റും എറിയുകയും അവരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.

മക്കളുടെ പ്രവർത്തികളെ കുറിച്ച് അയൽക്കാർ കൂട്ടത്തോടെ ഫറാഹിന് കത്തയച്ചു. ഫറാഹിന്റെ കുട്ടികൾ എപ്പോഴും മുറ്റത്തു ബൈക്കും സ്കൂട്ടറും ഓടിച്ചു കളിക്കുകയും ഭയങ്കരമായി ബഹളം വയ്ക്കുകയും അയല്പക്കത്തേക്കു സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് മൂന്നുവർഷമായി അയൽപക്കത്ത് താമസിക്കുന്ന സെൻ ബാവോ മെയിൽ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വേറൊരു അയൽക്കാരൻ ഫറാഹിന്റെ കുടുംബത്തെ നരകത്തിലെ അയൽക്കാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തോട് അടുത്തുനിൽക്കുന്ന വ്യക്തികൾ അഭിമുഖത്തിൽ അറിയിച്ചു. 36കാരനായ അദ്ദേഹം യുഎസിൽ നിന്ന് രണ്ടു വർഷം മുൻപാണ് ഈ സ്ഥലത്തേക്ക് താമസത്തിനായി എത്തിയത്. നാല് കുട്ടികളാണ് അദ്ദേഹത്തിനുള്ളത്.