കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകൾക്കു നാടിന്‍റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയിൽ ടിപ്പറുകൾ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമകളാണ് പ്രധാനമായും ടിപ്പറുകൾ വിട്ടുനൽകിയത്. ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്‍റെയും സംഘടനകളുടെയും അഭ്യർഥന സ്വീകരിച്ചാണ് ഇവർ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കൺസ്ട്രഷൻസ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകൾ (ടോറസുകൾ) വിട്ടുനൽകി സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചത്.

കിടങ്ങറ, രാമങ്കരി ഭാഗങ്ങളിൽനിന്നു വെള്ളത്തിൽ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷൻസിന്‍റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവർത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ ടിപ്പറുകൾക്കും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നിരവധി വാഹനങ്ങൾക്കും ബോട്ടുകൾക്കും പാലാത്ര കണ്‍സ്ട്രക്ഷൻസിന്‍റെ ഉടമസ്ഥതയിലുള്ള പാലാത്ര ഫ്യൂവൽസിൽനിന്ന് 25,000 ലിറ്റർ ഡീസലും ഇവർ സൗജന്യമായി നൽകി.

പാലാത്ര കണ്‍സ്ട്രക്ഷൻസിനൊപ്പം കുറുന്പനാടം കേന്ദ്രമാക്കിയുള്ള ഷാജൻ ഓവേലിയുടെ നേതൃത്വത്തിലുള്ള ഓവേലി കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ടും കാഞ്ഞിരപ്പള്ളിയിലുള്ള മയിൽപ്പീലി കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ടും വലിയ ടിപ്പറുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ഒരു ടിപ്പറിൽ ഇരുനൂറുപേരെ വരെ കയറ്റി ദിനംപ്രതി 150 ട്രിപ്പുകൾവരെയാണ് നടത്തിയത്. രാവിലെ ആറു മുതൽ രാത്രി 11 വരെയുള്ള സമയത്തായിരുന്നു ഈ കൂറ്റൻ വാഹനങ്ങളിലെ രക്ഷാപ്രവർത്തനം. അപകട ഭീഷണികളെ അതിസാഹസികതയോടെ നേരിട്ടാണു വിവിധ കന്പനികളിലെ ഡ്രൈവർമാരും ജീവനക്കാരും വിലിയ ടിപ്പറുകൾ ഓടിച്ചതെന്നു പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമ ഷിബു പറഞ്ഞു.

വെള്ളം കയറി നാശം

രക്ഷാപ്രവർത്തനത്തിനു പോയ 37 ടിപ്പറുകളുടെയും എൻജിനുകളിൽ വെള്ളം കയറിയതുമൂലം വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഈ ടിപ്പർ എൻജിനുകൾ സർവീസ് നടത്തി ഓയിൽ മാറുന്നതടക്കം അറ്റകുറ്റപ്പണികൾക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവാകും. ഭാരത് ബെൻസ് കന്പനി ഇതിന്‍റെ പകുതി തുക കുറച്ചു നൽകാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്നും ഷിബു പറഞ്ഞു. തുരുത്തിയിലുള്ള ഓഫീസ് പരിസരത്തുവച്ച് എൻജിനുകളിൽ അത്യാവശ്യ സർവീസ് നടത്തി കോട്ടയത്തുള്ള കന്പനി ഗാരേജിലെത്തിച്ചു ബാക്കി അറ്റകുറ്റപ്പണികൾ ചെയ്തു നൽകാനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്.

ജില്ലാ കളക്ടർ ബി.എസ്.തിരുമേനി ഇടപെട്ടു പ്രത്യേക ഉത്തരവിറക്കിയാണു ചരക്കു വാഹനങ്ങളിൽ ആളെക്കയറ്റിയുള്ള രക്ഷാപ്രവർത്തന നിരോധനം പരിഹരിച്ചത്. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരുടെ നേതൃത്വവും വലിയ ടിപ്പറുകളിലെ രക്ഷാപ്രവർത്തനത്തിനു നിർലോഭ പിന്തുണയായി. ടോറസുകളിൽ ആളെ കയറ്റിയിറക്കാൻ വിവിധ സാമുദായിക, രാഷ്‌ട്രീയ, സന്നദ്ധ സംഘടകളുടെ സഹായവും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നിസ്വാർഥ സേവനം നടത്തിയവരുടെ ടിപ്പറുകൾക്കുണ്ടായ നഷ്ടം തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഇതു സർക്കാർ പരിഹരിച്ചു നൽകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപ്പെട്ടു ക്യാന്പിൽ കഴിയുന്നവരിൽ ചിലർ പറഞ്ഞു.