കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.

ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്