വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറളി ധ്യാനകേന്ദ്രത്തിലെ പാസ്റ്റര്‍ഹണിമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളെ പീഡിപ്പിച്ചതുള്‍പ്പടെ നിരവധി പീഡനകേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ കോയമ്പത്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ ഇവരെ ഹോട്ടല്‍ മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതി ഭീതി കാരണം സംഭവം പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇയാള്‍ കൂടുതല്‍പ്പേരെ ഇത്തരത്തില്‍ കബളിപ്പിച്ചുവെന്നറിഞ്ഞതോടെ കേസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ ഹണിമോന്‍ 2012ല്‍സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇയാള്‍പ്രതിയാണ്. പരാതിക്കാരിയുടെ പക്കലില്‍നിന്നും പ്രാര്‍ത്ഥനാ കാര്യങ്ങള്‍ക്കും അനാഥായത്തിലേക്കും എന്ന പേരില്‍പണം വാങ്ങിയിരുന്നു. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളോട് സഹതാപം നടിച്ചാണ് കബളിപ്പിക്കല്‍നടത്തി വന്നിരുന്നത്.