സ്വന്തം ലേഖകൻ

യു എസ് :- കൊറോണാ വൈറസിന്റെ ഫലപ്രദമായി ചികിത്സയ്ക്കായി, എബോള രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റംഡെസിവിർ എന്ന ആന്റി വൈറൽ മരുന്ന് യുഎസിൽ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് അനുമതി നൽകി. ഈ അനുമതി പ്രകാരം, കോവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ഈ മരുന്ന് നൽകാം. അടുത്തിടെ നടന്ന ക്ലിനിക്കൽ ട്രയലിൽ ഈ മരുന്ന് ഗുരുതരമായ രോഗം ബാധിച്ചവരുടെ റിക്കവറി സമയം കുറച്ചതായി കണ്ടെത്തി. എന്നാൽ ഈ മരുന്ന് അതിജീവന നിരക്ക് കൂട്ടിയതായി കണ്ടെത്തിയിട്ടില്ല. മുൻപ് എബൗട്ട് രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് ഉപയോഗിച്ചത്. കാലിഫോർണിയയിലെ ഗിലീഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ രോഗത്തിനുള്ള ഫലപ്രദമായ മരുന്നാണെന്ന് ജനങ്ങൾ ഒരിക്കലും കരുതരുത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ മരുന്ന് വൈറസിന്റെ ജിനോമിനുള്ളിൽ മാറ്റങ്ങൾ വരുത്തി, അതിന്റെ എണ്ണം വർധിപ്പിക്കാൻ ഉള്ള കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഓവൽ ഓഫീസിൽ വച്ച് ഗിലീഡ് ഫാർമസ്യൂട്ടിക്കൽ ചീഫ് എക്സിക്യൂട്ടീവ് ഡാനിയേൽ ഒഡേ ചർച്ച നടത്തി. മരുന്നിന്റെ 1.5 മില്യൺ സാംപിളുകൾ കമ്പനി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാനും യോഗത്തിൽ പങ്കെടുത്തു. കൊറോണ ബാധക്കെതിരെയുള്ള ആദ്യ അംഗീകൃത ചികിത്സയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ റംഡെസിവിർ എന്ന മരുന്ന് എബോള രോഗബാധയ്ക്ക് പോലും പൂർണമായ പരിഹാരം അല്ല. എന്നാൽ ഈ മരുന്ന് ലോക ലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നതായി ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, ഇറ്റലി, യുകെ, ചൈന തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടുണ്ട്.