ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ  പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. ഇതിന്‍റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയ ദുരിതത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പ്രളയദുരന്തത്തിന്‍റെ തീവ്രത സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചതായും രാഷ്ട്രപതി പറഞ്ഞു.

നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങൾ തുറന്നു നൽകാൻ നിർദേശം നൽകിയതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ കര, നാവിക, വ്യോമ സേനകൾക്ക് നിർദേശം നൽകിയതായും പ്രതിരോധമന്ത്രി അറിയിച്ചു.സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് കേരളകാര്യങ്ങളെക്കുറിച്ച് നേതാക്കൾ ദീപികയുമായി സംസാരിച്ചത്.