ന്യൂ ഡല്‍ഹി: പതിനേഴ് വയസുകാരനായ കുട്ടി കുറ്റവാളിയെ കൊലപാതകത്തിന് ശേഷം ജുവൈനല്‍ ഹോമില്‍ നിന്ന് നല്ല നടപ്പിനെ തുടര്‍ന്ന് വിട്ടയച്ചു. കേവലം രണ്ട് മാസം മാത്രമാണ് കുട്ടി കുറ്റവാളിയെ തടവില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ഒരു കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് 17കാരന്‍ ശിക്ഷയനുഭവിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജുവൈനൈല്‍ ഹോമിലെ നല്ല നടപ്പിനെ തുടര്‍ന്ന് രണ്ട് മാസത്തെ ശിക്ഷയ്‌ക്കൊടുവില്‍ കുറ്റവാളിയെ അധികൃതര്‍ വിട്ടയച്ചു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുട്ടി കുറ്റവാളി വീണ്ടും കൊലപാതകം നടത്തി.
ദക്ഷിണ ഡല്‍ഹിയിലെ ബി.കെ ദത്ത് കോളനിയില്‍ തിങ്കളാഴ്ചയാണ് 65കാരിയെ അവരുടെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. വിരമിച്ച മിലിട്ടറി എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥയായ മിഥിലേഷ് ജെയ്‌നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷണത്തിനെത്തിയ കുട്ടി കുറ്റവാളി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മോഷണം നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങളും പണവും, മൊബൈല്‍ ഫോണുകളും, ഐപാഡും മോഷ്ടിച്ചു.

നേരത്തെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് കൊച്ചുകുട്ടിയെ തട്ടികൊണ്ടുപോയി പിതാവില്‍ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടത്. നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ കൊല്ലുകയായിരുന്നു. ടിവി ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തത്. പിന്നീട് ജുവൈനൈല്‍ ഹോമില്‍ അയച്ചെങ്കിലും നല്ല നടപ്പിനെ തുടര്‍ന്ന് 2 മാസം കൊണ്ട് പുറത്തിറങ്ങി.

ടിവി പരിപാടിയാണ് മോഷണത്തിന് കുറ്റവാളിക്ക് പ്രചോദനമായത്. പുതിയ ജുവൈനൈല്‍ നിയമപ്രകാരമാകും കുട്ടികുറ്റവാളിയുടെ വിചാരണ