ബ്രിട്ടണിലെ തെരുവോരങ്ങളിലും മറ്റു ഭവനരഹിതർ താമസിക്കുന്ന ക്യാമ്പുകൾ ഒഴിപ്പിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷമായി മൂന്നിരട്ടിയായി വർദ്ധിച്ചു വരികയാണ്. ടെന്റുകളും കാർഡ്ബോർഡ്‌ ഭവനങ്ങളും ഷെഡ്ഡുകളും മറ്റുമാണ് ഒഴിപ്പിക്കുന്നത്. 2014 -ലെ 72 എന്ന കണക്കിൽ നിന്ന് 2019 ആയപ്പോഴേക്കും 254 ടെന്റുകളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഭവനരഹിതരുടെ എണ്ണത്തിലുള്ള വർദ്ധനയും ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ടിന്റെ കുറവും മറ്റുമാണ് ഒഴിപ്പിക്കുന്നതിന് കാരണമായി പറയപ്പെടുന്നത് .

2017 ലെ കണക്ക് പ്രകാരം ഏറ്റവുമധികം ഭവനരഹിതർ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ബ്രൈറ്റനിൽ ഒഴിപ്പിച്ച ഒരു ടെന്റിനു 25 പൗണ്ട് ആണ് പ്രാദേശിക അധികാരികൾ ഈടാക്കുന്നത്. ഈസ്റ്റ്‌ ഡോർസെറ്റിൽ 50 പൗണ്ടാണ് ഈടാക്കുന്നത്. എന്നാൽ ബ്രൈറ്റനിൽ വേണ്ടതായ പണം ഇല്ലാത്തവർക്കും അവരുടെ ആവശ്യം വേണ്ട വസ്തുവകകൾ തിരിച്ചു നൽകുന്നുണ്ടെന്ന് അധികാരികൾ അറിയിച്ചു.

ഇത്തരത്തിലുള്ള ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ഇടയിൽനിന്നും പരാതികൾ ധാരാളം ഉയർന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം 2014 ലെ 277 എന്ന കണക്കിൽ നിന്ന് 2018 ആയപ്പോഴേക്കും 1241 എന്ന സംഖ്യയിലേക്ക് ഉയർന്നിട്ടുണ്ട്. ഗാർഡിയൻ പത്രം നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ ഞായറാഴ്ച ലീഡ്സ് സിറ്റിയിലെ ഇത്തരം ക്യാമ്പുകളിൽ ഒന്നിൽ 30 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത്തരം താൽക്കാലിക ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് ബ്രിട്ടൻ സ്റ്റാറ്റിസ്റ്റിക്സ് റെഗുലേറ്റർ അറിയിച്ചത്. ഇത് ബ്രിട്ടന്റെ മുഖ്യപ്രശ്നങ്ങളിലൊന്നാണ് എന്നതാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഈ കണക്കുകളിൽ അത്ഭുതപ്പെടാനില്ല എന്നാണ് “ക്രൈസിസ് ” ഡയറക്ടർ മാത്യു ഡൗണി അറിയിച്ചത്.

യുകെയിലെ കൗൺസിലുകൾ പോലീസിനെ സഹായത്തോടുകൂടി ഇത്തരം ടെന്റുകൾ ഒഴിപ്പിച്ചു വരികയാണ്. ഇതിന്റെ വ്യക്തമായ വിശദാംശങ്ങൾ നൽകാൻ പോലീസ് അധികാരികൾ തയ്യാറായില്ല. അഭയം ഇല്ലാത്തവർക്ക് എതിരെയുള്ള ഇത്തരത്തിലുള്ള നീക്കം ധാർമികതയ്ക്ക് എതിരാണ്. എന്നാൽ മറ്റൊന്നും ചെയ്യാൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത് എന്ന് മാത്യു അറിയിച്ചു. ബ്രിട്ടനിലെ ടൗണുകൾ ആയ പീറ്റർ ബറോ, മാഞ്ചസ്റ്റർ, ബ്രൈറ്റൻ, നോർത്താംപ്റ്റൺ തുടങ്ങി എല്ലായിടത്തും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ട്. ഇത്തരത്തിൽ താമസിക്കുന്ന ആളുകൾക്ക് നൽകുന്ന സഹായധനം വർദ്ധിപ്പിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.