പരസ്യമായി കൊലവിളി നടത്തിക്കൊണ്ട് വീണ്ടും ആർ എസ് എസ് നേതാവ് ശശികല. സംഘപരിവാറിനെ വിമർശിക്കുന്നവർ മൃത്യഞ്ജയ ഹോമം നടത്തുന്നതാവും നല്ലത് അല്ലങ്കിൽ ഗൗരി ലങ്കേഷിന്റെ അവസ്ഥ ഉണ്ടാകും എന്നാണ് പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ശശികല പ്രസംഗിച്ചത്. മുൻപും വിഷം തുപ്പുന്ന വർഗീയ പ്രസ്താവനയുമായി വന്നിട്ടുള്ള സൈകളയുടെ വാക്കുകൾ അതീവ ഗൗരവമേറിയതാണ്

സംഘപരിവാറിനെ എതിർക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ അവസ്ഥ വരും എന്ന ശശികലയുടെ പ്രസ്താവന പൊതുയോഗ കയ്യടിക്കു വേണ്ടിയുള്ള ആവേശം എന്നതിന്റെ അപ്പുറത്തേക്ക് ഗൗരി ശങ്കറിന്റെ കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ സൂചന കൂടിയാണ്

രാജ്യത്തെ നടുക്കിയ കൊലക്ക്‌ പിന്നിലെ കൊലയാളികളെ കുറിച്ചുള്ള വ്യക്തമായ സൂചന പരസ്യമായി നൽകിയ ശശികലയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവണം. ഇനിയും ആർ എസ് എസ് നേതാക്കളുടെ മുന്നിൽ കവാത്തു മറന്നു പ്രവർത്തിച്ചാൽ കേരളത്തിലെ പൊതു സമൂഹം പിണറായി വിജയനെ വിചാരണ ചെയ്യും .