ബ്രിസബെയ്‌ന്‍: 2105-ല്‍ നിര്‍ത്തിയടത്തു നിന്ന്‌ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്റെ തേരോട്ടം. 2016-ലെ ആദ്യ കിരീടം നേടി തങ്ങള്‍ ഈവര്‍ഷവും മികച്ച ഫോമിലാണെന്ന്‌ ഇന്തോ-സ്വിസ്‌ ജോഡി തെളിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫോം അതേപടി തുടരുന്ന അവര്‍ ഇന്നലെ ബ്രിസ്‌ബെയ്‌ന്‍ ഓപ്പണിലാണ്‌ കിരീടമുയര്‍ത്തിയത്‌. ജര്‍മനിയുടെ ആഞ്ചലിക്‌ കെര്‍ബര്‍ – ആന്‍ഡ്രിയ പെറ്റകോവിച്ച്‌ സഖ്യത്തെ തോല്‍പിച്ചാണ്‌ അവര്‍ ജേതാക്കളായത്‌. 7-5, 6-1 എന്ന സകോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം.

69 മിനിറ്റ്‌ നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റില്‍ ജര്‍മന്‍ സഖ്യം പോരാട്ടവീര്യം പ്രദര്‍ശിച്ചെങ്കിലും രണ്ടാം സെറ്റില്‍ സാനിയയും ഹിംഗിസും തകര്‍ത്തുവാരി. ഇന്തോ-സ്വിസ്‌ സഖ്യത്തിന്റെ തുടര്‍ച്ചയായ ഇരുപത്താറാം ജയമാണിത്‌.രണ്ടു ജയങ്ങള്‍ കൂടി നേടിയാല്‍ തുടരന്‍ ജയങ്ങള്‍ക്കുള്ള ലോകറെക്കോഡ്‌ സ്വന്തമാക്കാം.