ഗണേഷ് കുമാര്‍ എംഎല്‍എയുമായി സരിതയ്ക്ക് അടുത്ത ബന്ധമെന്നും ടീം സോളാറിന്റെ ഉടമ ഗണേഷ് കുമാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെ അതിനെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി സരിത എസ്. നായര്‍. താനും ഗണേഷുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സരിത പറയുന്നത്. 2005ല്‍ തുടങ്ങിയ റിലേഷനാണ്. ഞങ്ങള്‍ തമ്മില്‍ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാന്‍ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്, അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാന്‍ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാന്‍ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണ്. മറ്റൊള്ളവര്‍ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാള്‍ക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടവുമില്ല. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചം കിട്ടെയന്ന തോന്നല്‍ എനിക്കുണ്ട്. എന്നാല്‍ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വന്നാല്‍ ഉറച്ചു നില്‍ക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തില്‍ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എല്ലാ ബാധ്യതകളും ഉണ്ട്. ആരും സഹായിക്കാനുമില്ല. എല്ലാവരും കല്ലെറിയാന്‍ നടക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ചിരിച്ചു കാണിക്കുന്നവരെല്ലാം കല്ലെറിയാന്‍ നടക്കുന്നവരാണെന്നും സിരത പറഞ്ഞു. ഗുജറാത്തിലെ സോളാര്‍ കമ്പിനിയുടെ ചെന്നൈയിലെ ഓഫീസിലാണ്  താന്‍ ജോലി ചെയ്യുന്നതെന്നും സരിത  വിശദീകരിച്ചു. നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണത്തില്‍ ഗണേശ് ഉറച്ചു നില്‍ക്കുന്നതായി സരിത പറഞ്ഞിരുന്നു. തന്നെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ബെന്നി ബെഹന്നാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.