തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ ആരോപണവുമായി രംഗത്ത് വന്ന തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ 6 മാസക്കാലം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി. ‘സ്‌കിസോഫ്രീനിയ’ എന്ന മനോരോഗത്തിനായിരുന്നു സരിത ചികിത്സ തേടിയിരുന്നത്.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാര വികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്‌കിസോഫ്രീനിയ. അതിനാല്‍ തന്നെ സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാനോ, മാനനഷ്ടത്തിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനോ കഴിയില്ല.

ഇതോടെ വെളിപ്പെടുത്തലുകളുടെ പേരില്‍ സരിതയ്‌ക്കെതിരെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യാനുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരുടെ നീക്കങ്ങള്‍ വിജയിക്കില്ല. ആര് കേസ് നല്‍കിയാലും ചികിത്സയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് സരിതയ്ക്ക് കേസില്‍ നിന്നും രക്ഷനേടാനാകും. ചുരുക്കത്തില്‍ സരിതയ്ക്ക് ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാനുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട് (മനോരോഗി എന്ന് കണ്ടെത്തിയാല്‍ ശിക്ഷയില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കും).

അതിന്റെ പേരില്‍ അവര്‍ക്കെതിരെ യാതൊരു നിയമനടപടികളും എടുക്കാനാകില്ലെന്നതാണ് നിലവിലെ സാഹചര്യം. ക്രിമിനല്‍ ചിന്താഗതിയുള്ള സരിതയുടെ മാറ്റിയും തിരിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഈ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നുള്ള ധൈര്യമാണോ എന്നും സംശയിക്കുന്നുണ്ട്.

അബദ്ധത്തിലായിരിക്കാം മനോരമ ഓണ്‍ലൈനിന് നല്‍കിയ ഒരഭിമുഖത്തില്‍ സരിത തന്നെയാണ് താന്‍ മാനസിക രോഗത്തിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. മനോരമ അഭിമുഖത്തില്‍ രോഗത്തിന്റെ പേര് ഉള്‍പ്പെടുന്ന ഈ ഭാഗം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ചിന്തകള്‍ക്കും കടിഞ്ഞാണില്ലാത്ത അവസ്ഥ എന്നാണു ‘Schizophrenia’ രോഗത്തിന്റെ വിശേഷണം.

6 മാസത്തെ ചികിത്സ പൂര്‍ത്തിയാക്കി രോഗം ഭേദമാക്കി മടങ്ങി എന്നാണു സരിത അഭിമുഖത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സരിത തന്നെ പേര് വ്യക്തമാക്കിയ ഈ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാന്‍ പറ്റുന്ന ഒന്നല്ല. കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍, ജന്മനാ തലച്ചോറിനേറ്റ നാശം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍ എന്നിവയാണ്. ഈ രോഗത്തിന് കാരണമായി മാറുന്നതെന്ന് വൈദ്യശാസ്ത്രവും പറയുന്നു.certificate

ഈ രോഗമുള്ള വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും, ശരിയായ രീതിയില്‍ പെരുമാറാനും കഴിയില്ലെന്നാണ് വൈദ്യശാസ്ത്ര0 പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ആ കേസ് നിലനില്‍ക്കില്ല. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ അത് ബാധകമാണ്.

അതിനാല്‍ സരിതക്കെതിരെ മാനനഷ്ടത്തിന് കേസ് എടുക്കാന്‍ ആലോചിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും നിരാശയായിരിക്കും ഫലം. പകരം സരിതയ്‌ക്കെതിരെ എതിര്‍പ്പുമായി നില്‍ക്കാന്‍ ശ്രമിക്കാതെ അവരുടെ മനോനില മനസിലാക്കി സഹാനുഭൂതിയോടെ അവരോട് പെരുമാറാനും പ്രവര്‍ത്തിക്കാനുമേ സര്‍ക്കാരിന് കഴിയൂ.

മാത്രമല്ല, ആദ്യ വിവാഹ മോചനത്തിന്റെ സമയത്ത് മരിക്കാനായി 106 ഉറക്കഗുളികകള്‍ താന്‍ ഒന്നിച്ചുകഴിച്ചതാണെന്നും അന്ന് 3 ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നെന്നും സരിത തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഈ രോഗമുള്ളവരില്‍ ആത്മഹത്യാ പ്രേരണ കൂടുതലായിരിക്കുമെന്ന് വൈദ്യ ശാസ്ത്രത്തില്‍ പറയുന്നുണ്ട് . മാത്രമല്ല മരുന്ന് നിര്‍ത്താന്‍ ഡോക്റ്ററുടെ അനുവാദം വേണമെന്നും പറയുന്നു . അങ്ങനൊരാള്‍ക്കെതിരെ കേസിനുപോയി ആവശ്യമില്ലാത്ത നൂലാമാലകള്‍ ഉണ്ടാക്കാന്‍ തിരുവഞ്ചൂരും ചാണ്ടി ഉമ്മനും ശ്രമിക്കാതിരിക്കുന്നതാകും ഉചിതം.